
ബംഗളുരു: കഫേ കോഫി ഡേ സ്ഥാപകന്‍ വി ജി സിദ്ധാര്‍ത്ഥയുടെ തിരോധാനത്തെ തുടര്‍ന്ന് കമ്പനി ഓഹരികള്‍ 19 ശതമാനം ഇടിഞ്ഞു. താന്‍ പരാജിതനാണെന്ന് വ്യക്തമാക്കി സിദ്ധാര്‍ത്ഥ മാനേജ്മെന്‍റ് ബോര്‍ഡ് അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും കത്തയച്ചിരുന്നു. ഈ കത്ത് മാനേജ്മെന്‍റ് ബോര്‍ഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയോടെ നേത്രാവതി പുഴയ്ക്ക് സമീപത്തുവച്ചാണ് സിദ്ധാര്‍ത്ഥയെ കാണാതായത്. ഇതോടെയാണ് ഇന്ന് ഓഫരി വിപണിയില്‍ കമ്പനി ഓഹരികള്‍ വലിയ നഷ്ടം നേരിട്ടിരിക്കുന്നത്.
ബിസിനസില്‍ വലിയ നേട്ടമുണ്ടാക്കുകയും പിന്നീട് തകര്‍ച്ചയിലേക്ക് പോകുകയും ചെയ്തതാണ് എസ്എം കൃഷ്ണയുടെ മരുമകന്‍ കൂടിയായ വിജി സിദ്ധാര്‍ത്ഥയുടെ സംരംഭക ജീവിതം. കമ്പനിയെ ലാഭത്തിലേക്ക് കൊണ്ടുപോകാന്‍ സാധിച്ചില്ലെന്ന് കുറ്റസമ്മതം നടത്തുന്നതാണ് സിദ്ധാര്‍ത്ഥയുടെ കത്ത്.
ഓഹരി ഇടപാടുകള്‍കൊണ്ടു വലിയ പ്രതിസന്ധികള്‍ സിദ്ധാര്‍ത്ഥ നേരിട്ടിരുന്നു. കഫേ കോഫി ഡേയ്ക്ക് പുറമെ മറ്റുസംരംഭങ്ങളിലേക്ക് കടന്നതും തുടര്‍ന്നുനടത്തിയ ഇടപാടുകളും കമ്പനിക്ക് വലിയ നഷ്ടമുണ്ടാക്കിയിരുന്നു. ആദായനികുതി വകുപ്പിൽ നിന്ന് വലിയ സമ്മർദ്ദം ഉണ്ടായിയെന്നും കമ്പനിയെ ലാഭത്തിലാക്കാൻ കഴിഞ്ഞില്ലെന്നും കത്തിൽ പരാമര്‍ശിക്കുന്നുണ്ട്. ഇനിയും ഇങ്ങനെ തുടരാനാകില്ലെന്നും സിദ്ധാർത്ഥയുടെ കത്തില്‍ പറയുന്നു
ചിക്‍ംമഗളൂര്‍ സ്വദേശിയാണ് സിദ്ധാര്‍ത്ഥ. 10000 ഏക്കറില്‍ കാപ്പി കൃഷി നടത്തി, അതുവഴിയാണ് അദ്ദേഹം ബിസിനസ് രംഗത്തെത്തുന്നത്. 1996 ല്‍ കഫേ കോഫി ഡേക്ക് തുടക്കം കുറിച്ചു. ബംഗളുരിലെ ബ്രിഗേഡ് റോഡിലായിരുന്നു ആദ്യത്തെ കഫെ കോഫി ഡേ ഷോപ്പ് തുടങ്ങിയത്. നിലവില്‍ 200 ലേറെ നഗരങ്ങളില്‍ ഇപ്പോള്‍ കഫെ കോഫി ഡേ ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പിന്നീട് മറ്റുമേഖലകളില്‍ കൈ വച്ചതോടെയാണ് കമ്പനി വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. കമ്പനിയുടെ വിവിധ ഓഫീസുകളില്‍ നടത്തിയ റെയ്ചില്‍ 650 കോടി രൂപയോളം മറച്ചുവച്ചുവെന്ന് കണ്ടെത്തിയിരുന്നു. ഇതും കമ്പനിയെ വലിയ പ്രതിസന്ധിയിലേക്ക് നയിച്ചു. പല ഇടപാടുകളിലായി 7000 കോടി രൂപയോളം ബാധ്യത ഉണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.
മുന്‍ കര്‍ണാടക മുഖ്യമന്ത്രികൂടിയായ എസ് എം കൃഷ്ണയുടെ വീട്ടില്‍ മുഖ്യമന്ത്രി യെദ്യുരപ്പ, മുന്‍മുഖ്യമന്ത്രി കുമാരസ്വാമി എന്നിവരെത്തിയിട്ടുണ്ട്.ഇന്നലെ ബംഗളൂരുവിൽ നിന്നും കാറിൽ മംഗലൂരുവിലേക്ക് പുറപ്പെട്ട സിദ്ധാർത്ഥ, നേത്രാവതി പുഴയുടെ മുകളിലെത്തിയപ്പോൾ കാർ നിർത്താൻ ആവശ്യപ്പെടുകയും പുറത്തിറങ്ങി പുഴയിലേക്ക് പോവുകയും ആയിരുന്നുവെന്നാണ് ഡ്രൈവറുടെ മൊഴി. പ്രദേശത്ത് നല്ല മഴ പെയ്തിരുന്നതിനാൽ പുഴയിൽ നല്ല അടിയൊഴുക്കുണ്ട്. പല സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ തുടരുന്നത്.