ഇനിയൊരു അറിയിപ്പ് ഉണ്ടാകില്ല, മെയ് 31-നകം ഈ അക്കൗണ്ടുകൾ ക്ലോസ് ചെയ്യും; ഉപഭോക്താക്കളോട് ഈ ബാങ്ക്

Published : May 13, 2024, 05:57 PM IST
ഇനിയൊരു അറിയിപ്പ് ഉണ്ടാകില്ല, മെയ് 31-നകം ഈ അക്കൗണ്ടുകൾ ക്ലോസ് ചെയ്യും; ഉപഭോക്താക്കളോട് ഈ ബാങ്ക്

Synopsis

മൂന്ന് വർഷത്തിലേറെയായി നിഷ്‌ക്രിയമായിരിക്കുന്നതും സീറോ ബാലൻസ് ഉള്ളതുമായ അക്കൗണ്ടുകൾ ക്ലോസ് ചെയ്യും. 2024 ഏപ്രിൽ 30 വരെയുള്ള ഡേറ്റയെ അപേക്ഷിച്ചായിരിക്കും നടപടി. 

രാജ്യത്തെ  രണ്ടാമത്തെ വലിയ പൊതു ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് കഴിഞ്ഞ 3 വർഷമായി ഇടപാട് നടത്താത്ത അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നു. ഭാവിയിൽ അക്കൗണ്ട് ഉപയോഗിക്കാൻ ആഗ്രഹിക്കുണ്ടെങ്കിൽ ഉടനെ അത് പ്രവർത്തിപ്പിക്കേണ്ടത് അത്യാവശ്യമാണ്. 2024 മെയ് 31-നകം കെവൈസി പ്രക്രിയ പൂർത്തിയാക്കണം എന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്. 

കഴിഞ്ഞ മൂന്ന് വർഷമായി യാതൊരു പ്രവർത്തനവും ഇടപാടുകളൂം നടത്താതും  ബാലൻസ് ഇല്ലാത്തതുമായ അക്കൗണ്ടുകൾ ക്ലോസ് ചെയ്യുമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് പ്രഖ്യാപിച്ചു. അക്കൗണ്ട് ഉടമകൾക്ക് കൂടുതൽ അറിയിപ്പ് നൽകില്ല എന്നും അക്കൗണ്ട് റദ്ദാക്കുമെന്നും ബാങ്കുകൾ അറിയിച്ചിട്ടുണ്ട്. 

ഏത് അക്കൗണ്ടുകളാണ് ക്ലോസ് ചെയ്യുക?

മൂന്ന് വർഷത്തിലേറെയായി നിഷ്‌ക്രിയമായിരിക്കുന്നതും സീറോ ബാലൻസ് ഉള്ളതുമായ അക്കൗണ്ടുകൾ ക്ലോസ് ചെയ്യും. 2024 ഏപ്രിൽ 30 വരെയുള്ള ഡേറ്റയെ അപേക്ഷിച്ചായിരിക്കും നടപടി. 

ഏത് അക്കൗണ്ടുകളെയാണ് ബാധിക്കാത്തത്?

ഡീമാറ്റ് അക്കൗണ്ട് ലിങ്ക്ഡ് അക്കൗണ്ടുകൾ
സജീവ ലോക്കറിനൊപ്പം സ്റ്റാൻഡിംഗ് നിർദ്ദേശം
25 വയസ്സിന് താഴെയുള്ള ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ
മൈനർ അക്കൗണ്ടുകൾ
സുകന്യ സമൃദ്ധി
പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJBY), PMSBY, APY, DBT
ഡിബിടിക്കായി അക്കൗണ്ടുകൾ തുറന്നു
ഐസിഐസിഐ ബാങ്ക് എൻആർഐ ഉപഭോക്താക്കൾക്കായി യുപിഐ പേയ്‌മെൻ്റുകൾ അവതരിപ്പിക്കുന്നു, ക്ലോഷർ പോളിസിയിൽ നിന്ന് പ്രത്യേക അക്കൗണ്ടുകളെ ഒഴിവാക്കുന്നു

മുകളിൽ പറഞ്ഞവയെല്ലാം അടച്ചുപൂട്ടില്ല. ഇവ കൂടാതെ, കോടതിയുടെയോ ആദായനികുതി വകുപ്പിൻ്റെയോ മറ്റേതെങ്കിലും നിയമപരമായ അതോറിറ്റിയുടെയോ ഉത്തരവുകൾ പ്രകാരം മരവിപ്പിച്ച അക്കൗണ്ടുകളും ഇത് പ്രകാരം ക്ലോസ് ചെയ്യില്ല.

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അമരക്കാരന്‍; പ്രതിസന്ധിയിലും തലയുയര്‍ത്തി നില്‍ക്കുന്ന ശതകോടീശ്വരന്‍ രാഹുല്‍ ഭാട്ടിയ: അറിയാം ആസ്തിയും ജീവിതവും
ആധാറിന്റെ ഫോട്ടോകോപ്പി ചോദിച്ചാല്‍ പണിപാളും; പകർപ്പ് ശേഖരിക്കുന്നത് നിരോധിക്കും; ഇനി ഡിജിറ്റല്‍ പരിശോധന മാത്രം