കൂടുതല്‍ രസം പകരാന്‍ രസ്ന; ജംപിനെ ഏറ്റെടുത്ത് റെഡി-ടു-ഡ്രിങ്ക് വിപണിയിലേക്ക് പ്രവേശിച്ച് കമ്പനി

Published : May 23, 2025, 11:31 PM IST
കൂടുതല്‍ രസം പകരാന്‍ രസ്ന;  ജംപിനെ ഏറ്റെടുത്ത് റെഡി-ടു-ഡ്രിങ്ക് വിപണിയിലേക്ക് പ്രവേശിച്ച് കമ്പനി

Synopsis

10 രൂപ വിലയുള്ള 125 മില്ലി പാക്കുകള്‍ മുതല്‍ പെറ്റ് കുപ്പികളിലും ടെട്രാ പാക്കുകളിലും ഇത് ലഭ്യമാകും

 പ്രമുഖ പാനീയ ബ്രാന്‍ഡായ രസ്ന, ഹെര്‍ഷീസ് ഇന്ത്യയുടെ ജ്യൂസ് ബ്രാന്‍ഡായ 'ജംപിന്‍' ഏറ്റെടുത്ത് റെഡി-ടു-ഡ്രിങ്ക് വിഭാഗത്തിലേക്ക് പ്രവേശിച്ചു. ഏറ്റെടുക്കലിന്‍റെ സാമ്പത്തിക വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും, ബ്രാന്‍ഡിന് ഏകദേശം 350 കോടി രൂപയാകും രസ്ന ചെലവാക്കുക.  ഗോദ്റെജ് ഗ്രൂപ്പ് സ്ഥാപിക്കുകയും പിന്നീട് ഹെര്‍ഷീസ് ഏറ്റെടുക്കുകയും ചെയ്ത ജംപിന്‍, കാര്‍ബൊണേറ്റഡ് അല്ലാത്ത പാനീയ വിഭാഗത്തില്‍ സുപരിചിതമായ ബ്രാന്‍ഡാണ്. ഈ ഏറ്റെടുക്കലില്‍ ബ്രാന്‍ഡ് മാത്രമാണ് ഉള്‍പ്പെടുന്നത്, നിര്‍മ്മാണ യൂണിറ്റുകള്‍ രസ്ന സ്വന്തമാക്കിയിട്ടില്ല. നിലവിലെ ഉത്പാദന കേന്ദ്രങ്ങള്‍ തന്നെ രസ്ന തുടര്‍ന്നും ഉപയോഗിക്കും.

പുതിയ രൂപത്തിലും ഭാവത്തിലും ജംപിന്‍
ജംപിന്‍ പോലുള്ള പരമ്പരാഗത ബ്രാന്‍ഡുകള്‍ക്ക് കാലിക പ്രസക്തി നിലനിര്‍ത്താന്‍ പുതിയ മാറ്റങ്ങള്‍ ആവശ്യമാണെന്ന് രസ്ന ചെയര്‍മാന്‍ പിരുസ് ഖാംബട്ട പറഞ്ഞു. ബ്രാന്‍ഡ് നാമം നിലനിര്‍ത്തുമെങ്കിലും, നവീകരിച്ച പാക്കേജിംഗിലും നാരങ്ങ, ലിച്ചി, പേരയ്ക്ക, മാങ്ങ തുടങ്ങിയ ഇന്ത്യന്‍ രുചികളിലും ജംപിന്‍ വീണ്ടും പുറത്തിറക്കും. 10 രൂപ വിലയുള്ള 125 മില്ലി പാക്കുകള്‍ മുതല്‍ പെറ്റ് കുപ്പികളിലും ടെട്രാ പാക്കുകളിലും ഇത് ലഭ്യമാകും.കോവിഡ് മഹാമാരിക്ക് മുന്‍പ്,  പ്രതിവര്‍ഷം 150 കോടി രൂപയുടെ വിറ്റുവരവാണ് ജംപിന് ഉണ്ടായിരുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രസ്നയുടെ വരുമാനം 1,000 കോടി രൂപയിലെത്തിക്കാനുള്ള തന്ത്രത്തിന്‍റെ ഭാഗമായി ഈ ബ്രാന്‍ഡിനെ വികസിപ്പിക്കാനാണ് രസ്ന ലക്ഷ്യമിടുന്നത്. അടുത്ത മാസം മുതല്‍ ഉല്‍പ്പന്നം വിപണിയില്‍ ലഭ്യമാക്കാന്‍ കമ്പനി തങ്ങളുടെ ശക്തമായ വിതരണ ശൃംഖല ഉപയോഗപ്പെടുത്തും.

വൈവിധ്യവല്‍ക്കരണത്തിലേക്ക് രസ്ന
പരമ്പരാഗത മില്‍ക്ക് ഷേക്കുകള്‍ അല്ലാതെ, പാല്‍ ചേര്‍ത്ത പാനീയങ്ങളുമായി പാല്‍് അധിഷ്ഠിത പാനീയ വിപണിയിലേക്ക് കടക്കാനും രസ്ന ലക്ഷ്യമിടുന്നുണ്ട്. കൂടാതെ, തങ്ങളുടെ ഉല്‍പ്പന്ന നിര കൂടുതല്‍ വൈവിധ്യവല്‍ക്കരിക്കുന്നതിനായി ആരോഗ്യ കേന്ദ്രീകൃത ഭക്ഷ്യ, ലഘുഭക്ഷണ ബ്രാന്‍ഡ് ഏറ്റെടുക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പാനീയങ്ങളില്‍ പഞ്ചസാര കുറയ്ക്കാനുള്ള   സര്‍ക്കാരിന്‍റെ  ശ്രമങ്ങളെ ഖാംബട്ട സ്വാഗതം ചെയ്തു. ഇത് ആരോഗ്യകരമായ ഉല്‍പ്പന്നങ്ങളിലേക്ക് മാറാനുള്ള രസ്നയുടെ തീരുമാനവുമായി യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 
 

PREV
Read more Articles on
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും