രണ്ട് വർഷത്തിനിടെ 200 തവണ! സുഡാൻ യുദ്ധത്തിന് ആയുധമെത്തിച്ച ഇന്ത്യൻ കമ്പനിക്കും സിഇഒയ്ക്കും ഉപരോധം ഏർപ്പെടുത്തി അമേരിക്ക

Published : Jun 27, 2026, 09:24 AM IST
SBL Energy

Synopsis

സുഡാനിലെ ആഭ്യന്തര യുദ്ധത്തിന് ആക്കം കൂട്ടുന്ന തരത്തിൽ സ്ഫോടകവസ്തുക്കൾ നൽകിയെന്നാരോപിച്ച് ഇന്ത്യൻ കമ്പനിയായ എസ്.ബി.എൽ എനർജി ലിമിറ്റഡിനും സി.ഇ.ഒ അലോക് ചൗധരിക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തി. സുഡാൻ സൈന്യത്തിന് സ്ഫോടകവസ്തുക്കൾ എത്തിക്കുന്ന ഒരു സുഡാനീസ് കമ്പനിക്കാണ് ഇന്ത്യൻ സ്ഥാപനം ഇവ നൽകിയത്

വാഷിംഗ്ടൺ: സുഡാനിലെ കടുത്ത ആഭ്യന്തര യുദ്ധത്തിന് ആക്കം കൂട്ടുന്ന തരത്തിൽ സ്ഫോടകവസ്തുക്കളും ആയുധങ്ങളും എത്തിച്ചു നൽകിയെന്ന ആരോപണത്തിൽ ഇന്ത്യൻ കമ്പനിക്കും സി.ഇ.ഒയ്ക്കും എതിരെ ഉപരോധം ഏർപ്പെടുത്തി അമേരിക്ക. ഛത്തീസ്ഗഢിലെ റായ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഫോടകവസ്തു നിർമ്മാണ കമ്പനിയായ 'എസ്.ബി.എൽ എനർജി ലിമിറ്റഡ്' (അമിൻ എക്സ്പ്ലോസീവ് പ്രൈവറ്റ് ലിമിറ്റഡ്) കമ്പനിക്കും, സ്ഥാപനത്തിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഇന്ത്യൻ പൗരനുമായ അലോക് ചൗധരി എന്നിവരുൾപ്പെടെ എട്ട് വ്യക്തികൾക്കുമെതിരെയാണ് യു.എസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് ഉപരോധം പ്രഖ്യാപിച്ചത്.

സുഡാനിലെ ഔദ്യോഗിക സൈന്യമായ സുഡാനീസ് ആംഡ് ഫോഴ്സും അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിലുള്ള ആഭ്യന്തര യുദ്ധം മൂർച്ഛിച്ഛ സാഹചര്യത്തിലാണ് അമേരിക്കയുടെ നീക്കം. യു.എസ് ട്രഷറി ഡിപ്പാർട്ട്‌മെന്റിന്റെ ഓഫീസ് ഓഫ് ഫോറിൻ അസറ്റ്സ് കൺട്രോൾ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, സുഡാൻ സൈന്യത്തിന് ആവശ്യമായ ആയുധങ്ങളും സ്ഫോടകവസ്തുക്കളും എത്തിക്കുന്ന 'ടാർഗെറ്റ് മൾട്ടിആക്റ്റിവിറ്റീസ് കമ്പനി' എന്ന സുഡാൻ കമ്പനിക്കാണ് ഇന്ത്യൻ സ്ഥാപനം സ്ഫോടകവസ്തുക്കൾ നൽകിയത്. 2024 മുതൽ ഇതുവരെ ഇരുനൂറിലധികം തവണയാണ് എസ്.ബി.എൽ എനർജി ലിമിറ്റഡ് സുഡാനിലേക്ക് സ്ഫോടകവസ്തുക്കളും അനുബന്ധ സാമഗ്രികളും കയറ്റി അയച്ചത്.

സുഡാൻ സൈന്യം ജനവാസ മേഖലകളിൽ നടത്തുന്ന ബോംബാക്രമണങ്ങൾക്കായി ഈ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചതായി അമേരിക്ക ആരോപിക്കുന്നു. ഇന്ത്യൻ കമ്പനിയെ കൂടാതെ സുഡാൻ, ഈജിപ്ത്, പനാമ എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും എതിരെയും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. യു.എസിന്റെ ഈ നടപടിയോടെ, കരിമ്പട്ടികയിൽ ഉൾപ്പെട്ട വ്യക്തികളുടെയും കമ്പനികളുടെയും അമേരിക്കയിലുള്ള മുഴുവൻ ആസ്തികളും മരവിപ്പിക്കപ്പെടും. കൂടാതെ യു.എസ് പൗരന്മാർക്കോ കമ്പനികൾക്കോ ഇവർക്കൊപ്പം ബിസിനസ്സ് ഇടപാടുകൾ നടത്തുന്നതിനും വിലക്കുണ്ടാകും.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സാമ്പത്തികം കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യക്കാ‍‌ർ എഐയെ വിശ്വസിക്കുന്നുണ്ടോ? റിപ്പോ‌‍‌ർട്ട് പുറത്തു വിട്ട് എച്ച്എസ്ബിസി
​ഗ്രൗണ്ടിൽ മാത്രമല്ല, സമ്പത്തിലും പവ‍‌ർഫുൾ ഈ 5 ഐപിഎൽ ടീമുകൾ! ആകെ മൂല്യം 71,000 കോടി രൂപയിലധികം