ഇന്റർനെറ്റ് ഇല്ലാതെ പണമടയ്ക്കാൻ സാധിക്കുമോ? അറിയാം യുപിഐ ലൈറ്റിനെ കുറിച്ച്

Published : Sep 24, 2022, 12:00 AM ISTUpdated : Sep 24, 2022, 12:04 AM IST
ഇന്റർനെറ്റ് ഇല്ലാതെ പണമടയ്ക്കാൻ സാധിക്കുമോ? അറിയാം യുപിഐ ലൈറ്റിനെ കുറിച്ച്

Synopsis

പിൻ അല്ലെങ്കിൽ ഇന്റർനെറ്റ് ഇല്ലാതെ പണമടയ്ക്കാൻ സാധിക്കുമോ?  റിസർവ് ബാങ്ക് അവതരിപ്പിച്ച പുതിയ പദ്ധതി 

കുറഞ്ഞ മൂല്യമുള്ള യുപിഐ പേയ്‌മെന്റുകൾ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്ത ദാസ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) ലൈറ്റ് അവതരിപ്പിച്ചു. 

എന്താണ് UPI ലൈറ്റ്?

പിൻ/ പാസ്സ്‌വേർഡ് ഉപയോഗിക്കാതെ തത്സമയം 200 രൂപ വരെ ചെറിയ മൂല്യമുള്ള പേയ്‌മെന്റുകൾ നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണ് ഇത്. ഇതിനായി ഉപയോക്താക്കൾ അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് യുപിഐ ലൈറ്റ് വാലറ്റിലേക്ക് പണം മുൻകൂട്ടി ഇടേണ്ടി വരും. ഈ വാലറ്റ് ഉപയോഗിക്കുന്നതിനാൽ ഇടപാട് സമയങ്ങളിൽ ഇന്റർനെറ്റ് ആവശ്യമില്ല. എന്നാൽ നിലവിൽ വാലറ്റിൽ പണം നല്കാൻ മാത്രമേ സാധിക്കുകയുള്ളു. അതായത് റീഫണ്ടുകൾ ഉൾപ്പെടെ യുപിഐ ലൈറ്റിലേക്കുള്ള എല്ലാ ക്രെഡിറ്റുകളും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പോകും എന്നർത്ഥം.

യുപിഐ ലൈറ്റിനുള്ള ഇടപാട് പരിധി

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം, യുപിഐ ലൈറ്റിനുള്ള പേയ്‌മെന്റുകളുടെ ഉയർന്ന പരിധി 200 രൂപയായി സജ്ജീകരിച്ചിരിക്കുന്നു. 200 രൂപയിൽ താഴെയുള്ള പേയ്‌മെന്റുകൾ നടത്താൻ ഉപയോക്താക്കൾക്ക് യുപിഐ പിൻ ആവശ്യമില്ല. 

ഇന്റർനെറ്റ് ഇല്ലാതെ നിങ്ങൾക്ക് യുപിഐ ലൈറ്റ് ഉപയോഗിക്കാൻ കഴിയുമോ?

ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാതെ ഡെബിറ്റ് പേയ്‌മെന്റുകൾ നടത്താം,അതേസമയം, ക്രെഡിറ്റ് പേയ്‌മെന്റുകൾ ഇന്റർനെറ്റിന്റെ സഹായത്തോടെ അക്കൗണ്ടിലേക്ക് ചെയ്യപ്പെടും. 

ഇത് ഉപയോക്താക്കൾക്ക് എങ്ങനെ പ്രയോജനം ചെയ്യും?

ഇത്  ഉപയോക്താക്കൾക്ക് കുറഞ്ഞ മൂല്യമുള്ള ഇടപാടുകൾക്ക് ലളിതവും വേഗതയേറിയതുമായ സൗകര്യം ഒരുക്കുന്നു. ഉപഭോക്താക്കൾക്ക് ഇനി അവരുടെ പണം നഷ്ടപ്പെടില്ല. തിരക്കേറിയ സമയങ്ങളിൽ പോലും ഇടപാട് നടത്താം 

എങ്ങനെ ഫണ്ട് ചേർക്കാം?

ഫണ്ടുകൾ ഓൺലൈൻ മോഡിൽ മാത്രമേ ചേർക്കൂ, ഇതിന് ഇന്റർനെറ്റ് കണക്റ്റിവിറ്റി ആവശ്യമാണ്. 

PREV
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും