
ദില്ലി: മോശം കാലാവസ്ഥ കാരണം നേപ്പാളില്‍ കുടുങ്ങിയ 104 കൈലാസ്-മാനസരോവര്‍ തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി. സിമികോട്ടില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്കാണ് ഇവരെ മാറ്റിയത്. ഏഴ് വിമാനങ്ങളിലായാണ് ഇവരെ രക്ഷപ്പെടുത്തിയത്.
40 മലയാളികള്‍ അടക്കം 1575 ഇന്ത്യക്കാരാണ് നേപ്പാളില്‍ കുടുങ്ങി കുടുങ്ങിയത്. കനത്ത മഴയെ തുടര്‍ന്നാണ് തീര്‍ത്ഥാകര്‍ നേപ്പാള്‍-ചൈന അതിര്‍ത്തിയിൽ കുടുങ്ങിയത്. 525 തീര്‍ത്ഥാടകര്‍ സിമികോട്ടിലും 550 പേര്‍ ഹില്‍സയിലും 500 പേര്‍ ടിബറ്റിലുമാണ് ഉള്ളതെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ചൈന അതിര്‍ത്തിയിലെ ഹിൽസയിൽ 36 മലയാളികള്‍ അടക്കം 550 പേരാണ് കുടുങ്ങിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam