ഗുജറാത്തില്‍ ദളിത് യുവാവിനെ തീകൊളുത്തി കൊന്ന കേസില്‍ 11 പ്രതികള്‍ക്ക് ജീവപര്യന്തം

Published : Nov 29, 2018, 05:51 PM ISTUpdated : Nov 29, 2018, 05:55 PM IST
ഗുജറാത്തില്‍ ദളിത് യുവാവിനെ തീകൊളുത്തി കൊന്ന കേസില്‍ 11 പ്രതികള്‍ക്ക് ജീവപര്യന്തം

Synopsis

ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍കുട്ടി ഒളിച്ചോടിയതിന് പിന്നില്‍ ദളിത് യുവാവാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. വീട് കത്തിക്കുകയും സഹോദരനെ ജീവനോടെ തീകൊളുത്തി കൊല്ലുകയും ചെയ്തതിന് പിന്നാലെ കുടുംബം നാടുവിട്ടു. പിന്നീട് 2015 ല്‍ ദളിത് കുടുംബത്തെ നാട്ടില്‍ നിന്ന് പുറത്താക്കിയതായും താമസത്തിനായി രണ്ട് സ്ഥലങ്ങളും കൃഷിക്കായി അഞ്ച് ഏക്കറും നല്‍കുമെന്നും ഗുജറാത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 

ഉന: ദളിത്  യുവാവിനെ കത്തിച്ച് കൊന്ന കേസില്‍ 11 പ്രതികള്‍ക്ക്  ജീവപര്യന്തം. ഗുജറാത്തിലെ ഉന താലൂക്കിലെ അന്‍ങ്കോലി ഗ്രാമത്തില്‍ 2012 ലാണ് ദളിത് കുടുംബത്തിന് നേരെ 'ഉയര്‍ന്ന ജാതി'യില്‍പ്പെട്ട ആള്‍ക്കാര്‍ സംഘടിച്ച് ആക്രമണം നടത്തിയത്. ദളിത് കുടുംബത്തിന്‍റെ വീടിന് തീകൊളുത്തുകയും ലാല്‍ജി എന്ന യുവാവിനെ തീകൊളുത്തി കൊല്ലുകയുമായിരുന്നു. 

'ഉയര്‍ന്ന ജാതി'യില്‍പ്പെട്ട പെണ്‍കുട്ടി ഒളിച്ചോടിയതിന് പിന്നില്‍ ദളിത് യുവാവാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. വീട് കത്തിക്കുകയും സഹോദരനെ ജീവനോടെ തീകൊളുത്തി കൊല്ലുകയും ചെയ്തതിന് പിന്നാലെ കുടുംബം നാടുവിട്ടു. പിന്നീട് 2015 ല്‍ ദളിത് കുടുംബത്തെ നാട്ടില്‍ നിന്ന് പുറത്താക്കിയതായും താമസത്തിനായി രണ്ട് സ്ഥലങ്ങളും കൃഷിക്കായി അഞ്ച് ഏക്കറും നല്‍കുമെന്നും ഗുജറാത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 

എന്നാല്‍ കഴിഞ്ഞ മാസം ദയാവധം ആവശ്യപ്പെട്ട് ഈ കുടുംബം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രസിഡന്‍റ് രാം നാഥ് കോവിന്ദിനും കത്തയച്ചു. മൂന്നുവര്‍ ഷം മുമ്പ് പുറത്താക്കിയ തങ്ങളെ മാറ്റി പാര്‍പ്പിക്കാനോ വേണ്ട സൌകര്യങ്ങള്‍ ഒരുക്കിത്തരാനോ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയായിരുന്നു ഇവര്‍ ദയാവധത്തിന് അപേക്ഷിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്
സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്