
ജയ്പുര്‍: രാജസ്ഥാനില്‍ വിഷം കലര്‍ന്ന വെള്ളം കുടിച്ച 11 പേര്‍ മരിച്ചു. ജംദോളിയിലെ ഭിന്നശേഷിയുള്ളവരെ പുനരധിവസിപ്പിക്കുന്ന സ്ഥാപനത്തിലാണ് ദുരന്തമുണ്ടായത്. സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ളതാണ് ഈ സ്ഥാപനം. മരിച്ചവരില്‍ ഏഴുപേര്‍ കുട്ടികളാണ്.
വെള്ളം കുടിച്ച മൂന്നു കുട്ടികള്‍ ജയ്പൂരിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ദുരന്തം സര്‍ക്കാരിന്‍റെ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് സച്ചിന്‍ പൈലറ്റ് ആരോപിച്ചു. രാജസ്ഥാന്‍ തലസ്ഥാനത്ത് നിന്നും 14 കിലോമീറ്റര്‍ അകലെയാണ് ദുരന്തം നടന്ന ജംദോളി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam