
ലാഹോര്‍: പാകിസ്ഥാനില്‍ മാനസികാസ്വാസ്ഥ്യമുള്ള സിഖുകാരിയായ 15വയസുകാരിയെ രണ്ട് യുവാക്കള്‍ ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കി. മെഡിക്കല്‍ സഹായികളായി ജോലി ചെയ്യുന്ന യുവാക്കള്‍ ആംബുലന്‍സിനുള്ളില്‍ വെച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പഞ്ചാബിന്‍റെ പാക്കിസ്ഥാന്‍ പ്രവിശ്യയില്‍ ഞായറാഴ്ചയാണ് സംഭവം.
നന്‍കന ഷഹിബ് സിറ്റിയിലെ ഗുരുദ്വാരയില്‍ നിന്നും ശനിയാഴ്ച പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. ഏറെ വൈകിയിട്ടും കുട്ടിയെ കാണാതായതോടെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് അന്വേഷണം ആരംഭിച്ചു.ഇതിനിടെയാണ് വഴിയരികില്‍ ആംബുലന്‍സ് പാര്‍ക്ക് ചെയ്തിരിക്കുന്നത് കണ്ടത്.
അടുത്തെത്തിയപ്പോള്‍ പെണ്‍കുട്ടിയുടെ കരച്ചിലും കേട്ടു. തുടര്‍ന്ന് ആംബുലന്‍സ് ഡോര്‍ തുറന്നപ്പോള്‍ ണ്ട് കിലോമീറ്റര്‍ അകലെ പെണ്‍കുട്ടിയെ ഇവര്‍ ഉപേക്ഷിച്ച് യുവാക്കള്‍ രക്ഷപ്പെട്ടുവെന്നും കുട്ടിയുടെ പിതാവ് പറയുന്നു. സംഭവത്തില്‍ അഹ്‌സന്‍ അലി സമീന്‍ ഹൈദര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തെന്ന് പോലീസ് പറഞ്ഞു.
റെസ്‌ക്യൂ 1122 എമര്‍ജന്‍സി സര്‍വീസിലെ സര്‍ക്കാര്‍ ജീവനക്കാരാണ് പ്രതികള്‍. ഇവരെ അറസ്റ്റ് ചെയ്തുവെന്നും പോലീസ് പറഞ്ഞു. ഇരയായ പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam