1993 മുംബൈ സ്ഫോടനം; അഞ്ചുപ്രതികളുടെ ശിക്ഷ ഇന്ന്

Published : Sep 07, 2017, 01:20 AM ISTUpdated : Oct 05, 2018, 02:51 AM IST
1993 മുംബൈ സ്ഫോടനം; അഞ്ചുപ്രതികളുടെ ശിക്ഷ ഇന്ന്

Synopsis

മുംബൈ: 257 പേർ കൊല്ലപ്പെട്ട 1993 മുംബൈ സ്ഫോടന പരമ്പരക്കേസിൽ അബു സലീം ഉൾപെടെയുള്ള അഞ്ചുപ്രതികളുടെ ശിക്ഷ കോടതി ഇന്ന് പ്രഖ്യാപിക്കും. മൂന്ന് പ്രതികൾക്ക് യാക്കൂബ് മേമന് നൽകിയതു പോലെ വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.

സ്ഫോടന പരമ്പരാകേസിൽ 24 വർഷത്തിന് ശേഷമാണ് അഞ്ചുപ്രതികളുടെ ശിക്ഷ മുംബൈ പ്രത്യേക ടാഡ കോടതി ജഡ്ജി ജിഎ സനാപ് പ്രഖ്യാപിക്കുക. അബൂ സലീം, മുസ്ഫതഫ ദോസ എന്നിവരടക്കം ആറുപേർ കുറ്റക്കാരാണെന്ന് കഴിഞ്ഞ ജൂൺ പതിനാറിന് കോടതി കണ്ടെത്തിയിരുന്നു. ജൂൺ 28 ന് മുസ്തഫ ദോസ ഹൃദയാഘാതം വന്ന് മരിച്ചു. അബൂസലീം, ഫിറോസ് ഖാൻ,  താഹിർ മർച്ചന്റ്, കരിമുള്ളാ ഖാൻ, റിയാസ് അഹമ്മദ് സിദ്ദീഖി എന്നിവർക്കുള്ള ശിക്ഷയാണ് ഇന്ന് പ്രഖ്യാപിക്കുക.

പ്രതികൾക്കെതിരെ രാജ്യത്തിനെതിരെ യുദ്ധംചെയ്യൽ എന്ന കുറ്റം കോടതി എടുത്തുകളഞ്ഞിരുന്നു. മുഖ്യപ്രതികകളായ താഹിർ മർച്ചന്റ്, കരീമുള്ള ഖാൻ, ഫിറോസ്ഖാൻ എന്നിവർക്ക് യാക്കൂബ് മേനന് നൽകിയതുപോലെ വധശിക്ഷ തന്നെ നൽകണമെന്ന് സിബിഐ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ദീപക് സാൽവി  ആവശ്യപ്പെട്ടു. അധോലോക ഭീകരനായ അബൂസലീമിന് ജീവപര്യന്തം നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയോട് അഭ്യർത്ഥിച്ചു. പോർച്ചുഗൽ പൗരനായ അബൂസലീമിനെ ഇന്ത്യയിലെത്തിക്കുമ്പോഴുണ്ടാക്കിയ ഉടമ്പടി പ്രകാരം വധ ശിക്ഷ നൽകാൻ സാധിക്കില്ല.

അതേസമയം പ്രതികൾക്ക് പത്തുവർഷത്തിൽ താഴെയുള്ള ശിക്ഷമാത്രമേ നൽകാവൂഎന്ന് പ്രതിഭാഗം കോടതിയോട് അപേക്ഷിച്ചു. 1993 മാർച്ച് പന്ത്രണ്ടിന് മുംബൈയിൽ 12 ഇടങ്ങളിലുണ്ടായ തുടർ സ്ഫോടങ്ങളിൽ 257 പേർ മരിക്കുകയും 713 പേർക്ക് പരിക്കേൽകുകയും ചെയ്തിരുന്നു. കേസിൽ 2015ൽ യാക്കൂബ് മേമനെ തൂക്കിലേറ്റി. സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരൻമാരായ അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹീമും ടൈഗർ മേമനും ഇപ്പോഴും പാക്കിസ്ഥാനിൽ ഒളിവിൽ കഴിയുകയാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ