കാസര്‍ഗോഡ് ഇരുപതോളം ബോട്ടുകള്‍ കടലില്‍ കുടുങ്ങി

Published : Dec 01, 2017, 10:12 PM ISTUpdated : Oct 05, 2018, 04:04 AM IST
കാസര്‍ഗോഡ് ഇരുപതോളം ബോട്ടുകള്‍ കടലില്‍ കുടുങ്ങി

Synopsis

കാസര്‍കോട്:    കാസര്‍കോട് മല്‍സ്യബന്ധനത്തിനു പോയ  ഇരുപതോളം ബോട്ടുകള്‍ കടലില്‍ കുടുങ്ങി. രക്ഷാപ്രവര്‍ത്തനം തുടരുന്നു. നീലേശ്വരം അഴിത്തലയില്‍ നിന്നും മല്‍സ്യ ബന്ധനത്തിനു പുറപ്പെട്ട ബോട്ടുകളാണ് ശക്തമായ തിരമാലകളില്‍പ്പെട്ടു കരക്കെത്താന്‍ കഴിയാതെ കിടക്കുന്നത്. ശാന്തമായിരുന്ന കടല്‍ പെട്ടെന്ന് പ്രക്ഷുബ്ദ്ധമായതാണ് മല്‍സ്യ തൊഴിലാളികള്‍ കടലില്‍ കുടുങ്ങാന്‍ ഇടയായത്. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് അവഗണിച്ച മല്‍സ്യ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടിരിക്കുന്നത്.

അഴിത്തലയില്‍ നിന്നും മല്‍സ്യബന്ധനത്തിനിടെ അപകടത്തില്‍പ്പെട്ട് തകര്‍ന്ന ബോട്ടിലുണ്ടായിരുന്ന സുനിലിനെ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അടുത്ത ഇരുപത്തി നാലു മണിക്കൂറിനുള്ളില്‍ കാസര്‍കോട് ജില്ലയിലെ തീരദേശ മേഖലയില്‍ കനത്ത കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

'പാട്ടിനെ പേടിക്കുന്ന പാർട്ടിയായോ സിപിഎം? പരാതി പാരഡിയേക്കാൾ വലിയ കോമഡി': പി സി വിഷ്ണുനാഥ്
നടിയെ ആക്രമിച്ച കേസ്; പ്രബലരായ ആളുകള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോൾ കേസ് അട്ടിമറിക്കാന്‍ സാധ്യത ഏറെ: ദീദി ദാമോദരന്‍