20 ബലാത്സംഗക്കേസിലെ പ്രതി; പിടിയിലായത് ഡിഎൻഎ പരിശോധയുടെ അടിസ്ഥാനത്തിൽ

Published : Oct 17, 2018, 12:12 PM IST
20 ബലാത്സംഗക്കേസിലെ പ്രതി; പിടിയിലായത് ഡിഎൻഎ പരിശോധയുടെ അടിസ്ഥാനത്തിൽ

Synopsis

മുംബൈ റഹാൻ ഖ്വറേഷി (34)യെയാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. 2102ൽ മുംബൈയിലെ നെഹ്റു ന​ഗറിലാണ് സംഭവം. 

മുംബൈ: പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ റഹാൻ ഖ്വറേഷി (34)യെയാണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. 2102ൽ മുംബൈയിലെ നെഹ്റു ന​ഗറിലാണ് സംഭവം. 

ഡിഎൻഎ പരിശോധയുടെ സഹായത്തോടെയാണ് എട്ട് വർഷം മുമ്പ് നടന്ന കൊലപാതകത്തിൽ പ്രതിയെ പിടികൂടിയത്. എന്നാൽ ഇതേ ഡിഎൻഎ പരിശോധനാ ഫലം മുംബൈയിലെ വിവിധയിടങ്ങളിൽ നടന്ന ബലാത്സം​ഗ കേസുകളിലെ പ്രതിയുടെ നേരെയാണ് വിരൽ ചൂണ്ടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രായപൂർത്തിയാകാത്ത 20ഒാളം പെൺകുട്ടികളെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ   പ്രതിയാണ് ഇയാളെന്ന് പൊലീസ് കണ്ടെത്തിയത്. 

2010 മുതൽ പെൺകുട്ടികളെ ലൈം​ഗികമായി പീഡിപ്പിക്കുകയും ചൂഷണത്തിന് ഇരയാക്കുകയും ചെയ്തതായി ചോദ്യം ചെയ്യലിൽ റഹാൻ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം​ഗികകമായി പീഡിപ്പിച്ച സംഭവത്തിൽ കാർഘർ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് സമാനമായ എട്ടോളം കേസുകളിൽ ഇയാളെ പൊലീസ് സംശയിച്ചിരുന്നു. എന്നാൽ സംശയം ശരി വയ്ക്കുന്ന തെളിവുകളൊന്നും പൊലീസിന്റെ പക്കൽ ഉണ്ടായിരുന്നില്ല.   

മാതാപിതാക്കളോ ബന്ധുകളോ അയച്ചിട്ടാണ് വന്നതെന്ന് തെറ്റ് ധരിപ്പിച്ച് പെൺകുട്ടികളെ ഒഴിഞ്ഞ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയാണ് ബലാത്സം​ഗത്തിന് ഇരയാക്കിയിരുന്നത്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുഹമ്മദ് അഖ്‍ലാഖ് വധം: 'പ്രതികളെ വെറുതെ വിടാനുള്ള യുപി സർക്കാറിന്റെ നീക്കത്തിൽ ഇടപെടണം'; രാഷ്ട്രപതിക്ക് വൃന്ദാ കാരാട്ടിന്‍റെ കത്ത്
45 വയസ്സിൽ താഴെയുള്ളവരുടെ പെട്ടെന്നുള്ള മരണങ്ങൾക്ക് കാരണം കണ്ടെത്തി പഠനം, വില്ലന്‍ കൊവിഡും വാക്സിനുമല്ല!