
ജിദ്ദ: സൗദിയിൽ ജോലിചെയ്യുന്ന ഇരുപത്തിയഞ്ചു ലക്ഷത്തിലധികം വിദേശ തൊഴിലാളികളുടെ വേതനം 500 റിയാലിൽ താഴെയാണെന്ന് ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 500 മുതൽ 1000 റിയാലിൽ വരെ വേതനം പറ്റുന്ന 23 ലക്ഷം വിദേശികളും സൗദിയിലുണ്ടെന്നും ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
രണ്ടായിരം റിയാലിൽ കുറവ് വേതനം ലഭിക്കുന്ന 34,351 സ്വദേശികൾ സ്വകാര്യ മേഘലയിൽ ജോലിചെയ്യുന്നതായും ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.പതിനായിരം റിയാലിൽ കൂടുതൽ ശമ്പളം ലഭിക്കുന്ന രണ്ടേകാൽ ലക്ഷം സ്വദേശികളും2,30,000 വിദേശികളും സ്വകാര്യ മേഘലയിൽ ജോലിചെയ്യുന്നുണ്ട്.
5000 മുതൽ 5999 റിയാൽ വരെ വേതനം ലഭിക്കുന്ന 1,38,574 സ്വദേശികളും 1,06,836 പേര് വിദേശികളുമാണ്. എന്നാൽ 9000 മുതൽ 9999 റിയാൽ വരെ വേതനം ലഭിക്കുന്ന 41,709 സ്വദേശികളും 31,991വിദേശികളുമാണു സൗദിൽ ജോലിചെയ്യുന്നതെന്നും ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam