ഇരുപത്തിയഞ്ചുകാരൻ വിവാഹം ചെയ്തത് ബന്ധുവായ 91 വയസുകാരിയെ

Published : Nov 13, 2017, 10:38 AM ISTUpdated : Oct 04, 2018, 06:09 PM IST
ഇരുപത്തിയഞ്ചുകാരൻ വിവാഹം ചെയ്തത് ബന്ധുവായ 91 വയസുകാരിയെ

Synopsis

ബ്രൂണേസ് അയേസ്: പങ്കാളി മരിച്ചാൽ സർക്കാർ നൽകുന്ന പെൻഷൻ പണം സ്വന്തമാക്കാൻ ഇരുപത്തിയഞ്ചുകാരൻ വിവാഹം ചെയ്തത് ബന്ധുവായ 91 വയസുകാരിയെ. അർജന്‍റീന സ്വദേശിയായ മൗറീഷ്യോ ഒസോളയാണ് പെൻഷൻ പണത്തിനായി ആന്‍റി കൂടിയായ യൊളന്ദയെ വിവാഹം ചെയ്യ്തത്. അച്ഛനും അമ്മയും ബന്ധം വേർപെടുത്തിയതിനു ശേഷം മൗറീഷ്യോയും അമ്മയും മുത്തശിയും സഹോദരനും ട്രെസ് സെറിറ്റോസിലുള്ള യൊളന്ദയ്ക്കൊപ്പമായിരുന്നു താമസം. 

കാലം കടന്നു പോയി. മൗറീഷ്യസിന് ഇരുപത്തിയൊന്നു വയസുള്ളപ്പോൾ നിയമപഠനത്തിനായി കോളജിൽ ചേർന്നു. എന്നാൽ പണം വിലങ്ങുതടിയായപ്പോൾ പഠനം പാതിവഴിയിൽ അവസാനിപ്പിക്കാൻ മൗറീഷ്യസ് തീരുമാനിച്ചു. അങ്ങനെയിരിക്കയാണ്, ഭാര്യ മരിച്ചാൽ ഭർത്താവിന് പെൻഷനായി നല്ലൊരു തുക ലഭിക്കുമെന്ന കാര്യം അദ്ദേഹം ചിന്തിച്ചത്. വയോധികയായ യൊളന്ദയെ വിവാഹം കഴിച്ചാൽ അവരുടെ കാലശേഷം ലഭിക്കുന്ന പെൻഷൻ പണം ഉപയോഗിച്ച് തന്‍റെ പഠനം പൂർത്തിയാക്കാൻ സാധിക്കുമെന്നും മൗറീഷ്യസ് മനസിലാക്കി.

2015 ഫെബ്രുവരിയിൽ ഇരുവരും വിവാഹിതരായി. അധികമാരെയും ക്ഷണിക്കാതെയായിരുന്നു ചടങ്ങുകൾ. സന്തോഷകരമായി നീണ്ടുപോയ ദാമ്പ്യത്യ ജീവിതത്തിന് അന്ത്യം കുറിച്ച് പതിനാല് മാസങ്ങൾക്ക് ശേഷം യൊളന്ദ മരണമടഞ്ഞു. തന്‍റെ മനസിലെ ആഗ്രഹം പൂർണമാക്കാനായി മൗറിഷ്യസ് ഉടൻ തന്നെ പെൻഷൻ ലഭിക്കുവാനുള്ള നിയമ നടപടികളും ആരംഭിച്ചു. എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. പെൻഷനായി ഇദ്ദേഹം സമർപ്പിച്ച രേഖകൾ അധികൃതർ സ്വീകരിച്ചില്ല. 

കാരണം ഇങ്ങനെയൊരു വിവാഹം നടന്നതായി തങ്ങൾക്ക് അറിയില്ലെന്ന് മൗറീഷ്യസിന്‍റെ അയൽക്കാർ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ നിയമവിധേയമായാണ് വിവാഹം നടന്നതെന്നും അതിന്‍റെ എല്ലാ രേഖകളും തന്‍റെ കൈവശമുണ്ടെന്നും അവകാശം നിഷേധിക്കപ്പെട്ടാൽ അത് സാധിച്ചെടുക്കുന്നതിനായി അർജന്‍റീന സുപ്രീംകോടതി വരെ പോകാനും താൻ തയാറാണെന്നുമാണ് മൗറീഷ്യസ് പറഞ്ഞത്.

കള്ളത്തരമൊന്നുമില്ലാതെയാണ് താൻ യൊളന്ദയെ സ്നേഹിച്ചത്, അവർ തന്നിൽ നിന്ന് അകന്നതിന്‍റെ ദുഃഖം ഇപ്പോഴും അനുഭവിക്കുകയാണ്. ഈ പെൻഷൻ ലഭിക്കുന്നതിനായുള്ള എല്ലാ നിയമരേഖകളും താൻ സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമപോരാട്ടത്തിന് ഒടുവിൽ മൗറീഷ്യസ് വിജയിക്കുക തന്നെ ചെയ്തു. 

സംഭവം അറിഞ്ഞവർ പല തരത്തിലുള്ള അഭിപ്രായപ്രകടനങ്ങളാണ് നടത്തിയത്. നിയമ വ്യവസ്ഥയെ കബളിപ്പിക്കാനാണ് മൗറീഷ്യസ് ശ്രമിച്ചതെന്ന് ചിലർ പറയുന്പോൾ മറ്റ് ചിലർ പറയുന്നത് മൗറീഷ്യസ് ഒരു ബുദ്ധിമാനാണെന്നാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്