സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം ലഭിക്കേണ്ട മഴയില്‍ 25.3% കുറവ്

Published : Apr 21, 2016, 12:28 AM ISTUpdated : Oct 05, 2018, 01:50 AM IST
സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം ലഭിക്കേണ്ട മഴയില്‍ 25.3% കുറവ്

Synopsis

തൃശൂര്‍: കേരളത്തില്‍ കഴിഞ്ഞ വര്‍ഷം ലഭിക്കേണ്ട മഴയില്‍  25.3 ശതമാനം കുറവുണ്ടായതായി സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ്(സി ഡബ്യു ആര്‍ ഡിഎം). വേനല്‍ക്കാലത്ത് ലഭിക്കേണ്ട മഴയില്‍  43 ശതമാനം കുറവുണ്ടായെന്നും, മുൻപില്ലാത്തവിധം കൊടും വരള്‍ച്ച സംസ്ഥാനം അഭിമുഖീകരിക്കേണ്ടിവന്നത് ഇക്കാരണത്തലാണെന്നും വിദഗ്ദര്‍  അഭിപ്രായപ്പെട്ടു.  

നാല് സീസണുകളിലായി കേരളത്തിന് ലഭിക്കേണ്ടത് 2924.7 മില്ലീമീറ്റര്‍ മഴയാണ്.പക്ഷെ ഇപ്പോഴത്തെ കണക്കനുസരിച്ച്  ലഭിച്ചിട്ടുള്ളത് 2184.4 മില്ലീമീറ്റര്‍ മാത്രം .കുറവ് 25.3 ശതമാനം. ഇത്തവണ പക്ഷെ ജൂണ്‍ മഴ 26 ശതമാനത്തോളം കുറവാണ് ലഭിച്ചതെങ്കിലും വടക്ക് കിഴക്കൻ മണ്‍സൂണ്‍ നിരാശപ്പെടുത്തിയില്ല.

27 ശതമാനത്തോളം അധികമഴ ലഭിച്ചു.എന്നാല്‍ തുടര്‍ന്ന് മഴ ലഭിച്ചതേയില്ല. ജനുവരി-ഫിബ്രുവരി വരെയുള്ള കാലത്ത് ലഭിക്കേണ്ട മഴയില്‍ 21 ശതമാനമാണ് കുറവ്. വേനല്‍മഴയിലും കനത്ത  കുറവാണുണ്ടായത്. വേനല്‍മഴയില്‍ 43 ശതമാനം വരും. ഇത്തരമൊരവസ്ഥ മുമ്പുണ്ടായിട്ടില്ലെന്ന് വിദഗ്ദര്‍ പറയുന്നു.

സംസ്ഥാനത്ത് പത്തനംതിട്ടയിലാണ് ഏറ്റവുമധികം മഴക്കുറവ്.63.5 ശതമാനം കുറവ് മഴയാണ് പത്തനംതിട്ടയില്‍ ലഭിച്ചത്. വയനാട് 40.9 ഉം പാലക്കാട് 33 ശതമാനവും കുറവ് മഴയേ  ലഭിച്ചിട്ടുള്ളൂ.തിരുവനന്തപുരത്താണ് തമ്മില്‍ ഭേദമായ അവസ്ഥ. ഇവിടെ 8.8 ശതമാനം മഴക്കുറവേ ഉണ്ടായിട്ടുള്ളു. വേനല്‍ മഴ ഇതുവരെ കാര്യമായി എവിടെയും ലഭിക്കാത്ത സാഹചര്യത്തില്‍ മണ്‍സൂണ്‍ മഴ മെയ് പകുതിയോടെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സി ഡബ്യു ആര്‍ ഡി എമ്മിലെ വിദഗ്ദര്‍.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുൻ അംഗം കെപി ശങ്കരദാസിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ മാറ്റി, ജനുവരി 16ന് പരിഗണിക്കും
ബിനാലെ വിട്ട് ബോസ് കൃഷ്ണമാചാരി, ഫൗണ്ടേഷനില്‍ നിന്ന് രാജിവെച്ചു; കാരണം വ്യക്തിപരമെന്ന് വിശദീകരണം