എൻഡോസൾഫാൻ: ദുരിത ബാധിതരുടെ പട്ടികയിൽ 287 പേരെ കൂടി ഉള്‍പ്പെടുത്തും

Published : Nov 28, 2017, 08:42 AM ISTUpdated : Oct 05, 2018, 03:54 AM IST
എൻഡോസൾഫാൻ: ദുരിത ബാധിതരുടെ പട്ടികയിൽ 287 പേരെ കൂടി ഉള്‍പ്പെടുത്തും

Synopsis

കാസർഗോഡ്: എൻഡോസൾഫാൻ ദുരിത ബാധിതരുടെ പട്ടികയിൽ പുതുതായി 287 പേരെ കൂടി ഉൾപ്പെടുത്തി. ദുരിത ബാധിതരായ 608 പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കുവാനും എൻഡോ സൾഫാൻ സെൽ യോഗത്തിൽ തീരുമാനമായി. അതിനിടെ അർഹരായവരെ പട്ടികയിൽ ചേർത്തില്ലെന്ന ആരോപണവും ശക്തമായി.

കഴിഞ്ഞ ഏപ്രിലിൽ കാസർഗോഡ് നടത്തിയ മെഡിക്കൽ ക്യാമ്പിൽ നിന്നാണ് ദുരിതബാധിതരെ കണ്ടെത്തിയത്. പരിശോധനകൾ പൂർത്തിയാക്കിയ 287 പേരാണ് അന്തിമ പട്ടികയിൽ ഇടംനേടിയത്. നിലവിൽ 5209 അംഗങ്ങൾ ദുരിത ബാധിത പട്ടികയിലുണ്ട്. പുതിയ സാഹചര്യത്തിൽ ഇത് 5490 ആയി ഉയരും.

പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്ത 608 പേര്‍ക്കാണ് സൗജന്യ ചികിത്സ ലഭിക്കുക. അതേസമയം അർഹതപ്പെട്ട പലരും അന്തിമ പട്ടികയിൽ നിന്നും തഴയപ്പെട്ടതായും ആക്ഷേപം ഉയർന്നു. എൻഡോസൾഫാൻ ദുരിതബാധിതരെ മുഴുവൻ ബിപിൽ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതിനായി നടപടി സ്വീകരിക്കാനും സെൽ യോഗം തീരുമാനിച്ചു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ എംവിഎ വിട്ട് അജിത് പവാറുമായി സഖ്യസാധ്യത തേടി ശരദ് പവാർ വിഭാ​ഗം, ചർച്ച ചിഹ്നത്തിൽ വഴിമുട്ടി
ശബരിമല സ്വർണക്കൊള്ള; യഥാർത്ഥ തൊണ്ടിമുതൽ എവിടെ? അവസാനഘട്ട അന്വേഷണത്തിൽ എസ്ഐടി