അമ്പലത്തില്‍ നിന്നും പൂജിച്ച് നല്‍കിയ പ്രസാദം കഴിച്ച രണ്ട് പേര്‍ മരിച്ചു; 40 ഓളം പേര്‍ ഗുരുതരാവസ്ഥയില്‍

Web Desk |  
Published : Apr 05, 2018, 09:41 PM ISTUpdated : Jun 08, 2018, 05:50 PM IST
അമ്പലത്തില്‍ നിന്നും പൂജിച്ച് നല്‍കിയ പ്രസാദം കഴിച്ച രണ്ട് പേര്‍ മരിച്ചു; 40 ഓളം പേര്‍ ഗുരുതരാവസ്ഥയില്‍

Synopsis

കോയമ്പത്തൂരിലെ മേട്ടുപ്പാളയത്താണ് സംഭവം പ്രസാദത്തില്‍ ചേര്‍ത്ത വിളക്ക്‌നെയ്യാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണം

ചെന്നൈ: കോടാമ്പക്കത്ത്  അമ്പലത്തില്‍ നിന്നും പൂജിച്ച് നല്‍കിയ പ്രസാദം കഴിച്ച് രണ്ടുപേര്‍ മരിച്ചു. 40 ഓളം പേര്‍ ഗുരുതരാവസ്ഥയില്‍. കോയമ്പത്തൂരിലെ മേട്ടുപ്പാളയത്ത്  മഹാദേവപുരം- നാടാര്‍ കോളനി ശെല്‍വവിനായകര്‍, ശെല്‍വമുത്തു മാരിയമ്മന്‍ ക്ഷേത്രോത്സവത്തിനിടയിലാണ് സംഭവം. നാടാര്‍കോളനിയിലെ ലോകനായകി(62), സാവിത്രി(60)  എന്നിവരാണ് മരിച്ചത്. 

ബുധനാഴ്ച രാവിലെ ഉത്സവം ആരംഭിച്ചതിന്റെ ഭാഗമായി ഗണപതിഹോമത്തിനുള്ള അവല്‍ പ്രസാദം ഉണ്ടാക്കിയിരുന്നു.  ഹോമം കഴിഞ്ഞ ശേഷം കൂടിനിന്ന  കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ക്ക് വിതരണം ചെയ്ത പ്രസാദത്തില്‍ ചേര്‍ത്ത വിളക്ക്‌നെയ്യാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണം. പ്രസാദം കഴിച്ച് മണിക്കൂറുകള്‍ക്കകം ഭക്തര്‍ക്ക് ദേഹാസ്വസ്ത്യം അനുഭവപ്പെടുകയായിരുന്നു. 

ഇതോടെ മേട്ടുപ്പാളയം  മേട്ടുപ്പാളയം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിയതോടെയാണ് വിവരം മറ്റുള്ളവര്‍ വിവരമറിഞ്ഞത്. 31 പേരാണ് ആദ്യമെത്തിയത്. ഇതില്‍ 12 പേര്‍ പ്രാഥമിക  പ്രാഥമിക ചികിത്സക്ക് ശേഷം തിരികെപോയി. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ 19 പേര്‍ തുടര്‍ചികിത്സയിലാണ് ഉണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെ ചര്‍ദിയും  പിടിപ്പെട്ട് 11 പേര്‍ കൂടി സര്‍ക്കാര്‍ ആശുപത്രിയിലെത്തിയതായാണ് വിവരം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശുപാർശ അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി, നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ഉത്തരവിനെതിരെ അപ്പീൽ ഉടൻ നൽകും
'ബം​ഗ്ലാദേശിലേക്ക് മടങ്ങില്ല, രാഷ്ട്രീയഹത്യക്കില്ല, നിയമപരമായ സർക്കാരും ജുഡീഷ്യറിയും വരട്ടെ': ഷെയ്ഖ് ഹസീന