സിറിയയില്‍ റഷ്യന്‍ പിന്തുണയോടെ വ്യോമാക്രണം; മൂന്ന് കുട്ടികളടക്കം 53 മരണം

Published : Jun 06, 2016, 05:10 AM ISTUpdated : Oct 05, 2018, 01:37 AM IST
സിറിയയില്‍ റഷ്യന്‍ പിന്തുണയോടെ വ്യോമാക്രണം; മൂന്ന് കുട്ടികളടക്കം 53 മരണം

Synopsis

ആഭ്യന്തര കലാപം രൂക്ഷമായ സിറിയയുടെ പലഭാഗങ്ങളിലുകഴിഞ്ഞ രണ്ട് ദിവസമായി അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്. അലെപ്പോയിലെ വിമത സ്വാധീന മേഖലയില്‍ 40 ബാരല്‍ ബോംബുകളാണ് റഷ്യന്‍ പിന്തുണയുള്ള സര്‍ക്കാര്‍ സേന ഇന്നലെ പ്രയോഗിച്ചത്. അല്‍ ഖത്രിജിയില്‍ മാത്രം 53 പേരാണ് മരിച്ചത്. വിമതരുടെ പ്രത്യാക്രമണത്തില്‍ 8 സൈനികരും മരിച്ചു. രാജ്യത്തെ സ്ഥിതിഗതികള്‍ ഏറെമോശമായ അസസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഇംഗ്ലണ്ട് ആസ്ഥാനമായ സിറിയന്‍ മനുഷ്യാവകാശ നിരീക്ഷണ സംഘം അഭിപ്രയപ്പെടുന്നു. 

അലെപ്പോയില്‍ ഈ മാസം ഇതുവരെ 75 പേരാണ് കൊല്ലപ്പെട്ടത്. ഇതിനിടെ നിര്‍ണ്ണായക പോരാട്ടത്തില്‍ ഐഎസ് സ്വാധിന മേഖലയായ റാഖയിലേക്ക് സര്‍ക്കാര്‍ സൈന്യത്തിന് മുന്നേറാനായി . 2014 ആഗസ്റ്റിന് ശേഷം ആദ്യമായാണ് സൈന്യത്തിന് ഈ പ്രദേശത്ത് കടക്കുന്നത്. പോരാട്ടത്തില്‍ 26 ഐഎസ് ഭീകരരും ഒന്‍പത് സൈനികരും മരിച്ചു. വരും ദിവസങ്ങളില്‍ പോരാട്ടം കൂടുതല്‍ കടുപ്പിക്കാനാണ് സര്‍ക്കാര്‍ സേനയുടെ തീരുമാനം. ഇതോടെ  വിശുദ്ധമാസത്തിലും സിറിയയിലെ ജീവിതം രക്ത പങ്കിലമായി തുടരുമെന്ന് ഉറപ്പായി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു
'10 വർഷം എൻഡിഎക്കൊപ്പം നടന്നിട്ട് എന്ത് കിട്ടി, ഇടത് പക്ഷത്തേക്ക് പോകുന്നത് ആലോചിക്കണം'; ബിഡിജെഎസിനോട് വെള്ളാപ്പള്ളി