ബീഹാറിലെ അഭയകേന്ദ്രത്തിൽ നിന്ന് കാണാതായ ഏഴ് പെൺകുട്ടികളിൽ ആറു പേരെ കണ്ടെത്തി

Published : Feb 24, 2019, 10:43 AM IST
ബീഹാറിലെ അഭയകേന്ദ്രത്തിൽ നിന്ന് കാണാതായ ഏഴ് പെൺകുട്ടികളിൽ ആറു പേരെ കണ്ടെത്തി

Synopsis

ബിഹാറിലെ അഭയകേന്ദ്രത്തിൽ നിന്ന് ഇന്നലെ കാണാതായ ഏഴ് പെൺകുട്ടികളിൽ ആറു പേരെയും പോലീസ് കണ്ടെത്തി.

പട്ന: ബീഹാറിലെ അഭയകേന്ദ്രത്തിൽ നിന്ന് ഇന്നലെ കാണാതായ ഏഴ് പെൺകുട്ടികളിൽ ആറു പേരെയും പോലീസ് കണ്ടെത്തി. പാട്നയിൽ ഷെൽട്ടർ ഹോമിൽ താമസിച്ചിരുന്ന കുട്ടികളെയാണ് ഇന്നലെ പുലർച്ചെ മുതൽ കാണാതായത്. മുസാഫർപൂർ അഭയ കേന്ദ്രത്തിൽ ബലാത്സംഗത്തിനിരയായ അഞ്ചു പേര്‍ അടക്കമാണ് കാണാതായിരുന്നത്.

കേസിനെ തുടന്ന് പറ്റ്നയിലേക്ക് മാറ്റുകയായിരുന്നു. ഇവരും കണ്ടെത്തിയവരിലുണ്ട്. നേരത്തെ പ്രായപൂർത്തിയാവാത്ത 34 പെൺകുട്ടികൾ അഭയകേന്ദ്രങ്ങളിൽ വെച്ച് ലൈംഗീക പീഡനത്തിന് ഇരയായ കേസിൽ മുൻ ബീഹാർ മന്ത്രി മഞ്ജു വർമ്മയുടെ ഭർത്താവ് ചന്ദ്രശേഖർ വർമ്മക്ക് അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. 

 ഇതേ തുടര്‍ന്ന് മന്ത്രിയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍വന്‍ തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍ മന്ത്രിയെ അറസ്റ്റ് ചെയ്യാന‍് പൊലീസ് തയ്യാറായില്ല. പാട്ന ഹൈക്കോടതി മുന്‍കര്‍ ജാമ്യം നിഷേധിച്ചതോടെ മഞ്ജു വര്‍മ ഒളിവില്‍പോയിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നടുക്കുന്ന ക്രൂരത, ദമ്പതികളും ഇളയ മകളും ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ; മൂത്ത മകളും ലിവ് ഇൻ പങ്കാളിയും ഒളിവിൽ
നിയമസഭയിൽ രാഷ്ട്രീയ മറുപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി, നീറ്റ് അസമത്വം സൃഷ്ടിക്കുന്നു, ഭാഷാ നയത്തിൽ കേന്ദ്രത്തിനും വിമര്‍ശനം