
തിരുവനന്തപുരം: തെക്കന്‍ കേരളത്തിലെ തീവണ്ടി ഗതാഗതത്തിലുള്ള അനിശ്ചിതത്വം തുടരുന്നു. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള എട്ട് പാസഞ്ചർ ട്രെയിനുകൾ ഇന്ന് (04--08-18) റദ്ദാക്കി. നാല് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി. തുടർച്ചയായ രണ്ടാം ദിവസമാണ് ട്രെയിനുകൾ റദ്ദാക്കുന്നത്.
ലോക്കോ പൈലറ്റുമാരുടെ കുറവും പാതയുടെ അറ്റക്കുറ്റപ്പണിയുമാണ് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കാനുള്ള കാരണം.ഗുരുവായൂർ തൃശൂർ, പുനലൂർ കൊല്ലം, എറണാകുളം കായംകുളം തുടങ്ങിയ ട്രെയിനുകൾ ആണ് ഇന്ന് റദ്ദാക്കിയിട്ടുള്ളത്. തൃശൂർ ഷൊർണ്ണൂർ ഭാഗത്ത് പ്രളയക്കെടുതിയിൽ കേടുപാടുകൾ സംഭവിച്ചിരുന്നു. ഇത് കാരണം ഇവിടെ അറ്റക്കുറ്റപ്പണി നടക്കുന്നതിനാൽ വേഗ നിയന്ത്രണമുണ്ട്. ഇത് ഘട്ടം ഘട്ടമായി പിൻവലിക്കാനാണ് റെയിൽവേയുടെ തീരുമാനം.
കൂടാതെ പ്രളയക്കെടുതിയിൽ ചില ലോക്കോ പൈലറ്റുമാരുടെയും വീടുകളിൽ വെള്ളം കയറിയതിനാൽ പലരും അവധി നൽകിയിരിക്കുകയാണ്. ഇതും ട്രെയിനുകൾ റദ്ദാക്കാനുള്ള ഒരു കാരണമാണ്. തിരുവനന്തപുരം ഡിവിഷനിലെ 10 ട്രെയിനുകളാണ് ഇന്നലെ റദ്ദാക്കിയത്. രണ്ടാഴ്ചയ്ക്കകം പ്രശ്നങ്ങൾ പരിഹരിച്ച് പഴയ രീതിയിലാകുമെന്നാണ് റെയിൽവേയുടെ വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam