പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയെ അപമാനിച്ചിട്ടില്ല, അഭിനന്ദിക്കുകയായിരുന്നുവെന്ന് എ കെ ബാലന്‍

Published : Feb 03, 2018, 08:13 PM ISTUpdated : Oct 04, 2018, 07:56 PM IST
പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മയെ അപമാനിച്ചിട്ടില്ല, അഭിനന്ദിക്കുകയായിരുന്നുവെന്ന് എ കെ ബാലന്‍

Synopsis

തിരുവനന്തപുരം: പത്മശ്രീ പുരസ്കാരം ലഭിച്ച ലക്ഷ്മിക്കുട്ടിയമ്മയെ അപമാനിച്ചിട്ടില്ലെന്ന് നിയമമന്ത്രി എ കെ ബാലന്‍. അതേസമയം അവരെ അനുമോദിക്കുകയാണ് താന്‍ നിയമസഭയില്‍ ചെയ്തതെന്നും ബാലന്‍ വ്യക്തമാക്കി. ലക്ഷ്മിക്കുട്ടിയമ്മയെ അപമാനിച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണ്. പത്മശ്രീ പുരസ്കാരം നല്‍കുന്നതിന്  കേന്ദ്രം നിശ്ചയിച്ച മാനദണ്ഡങ്ങളെയാണ് താന്‍ വിമര്‍ശിച്ചതെന്നും ആരോപണങ്ങള്‍ക്ക് ബാലന്‍ മറുപടി നല്‍കി. 

ജ്യോത്സ്യത്തിനും കൈനോട്ടത്തിനും പുരസ്‌കാരം ഏര്‍പ്പെടുത്തിയാല്‍ താന്‍ തന്നെ തന്റെ പേര് നിര്‍ദേശിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. പത്മശ്രീ ലഭിച്ച ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് പാരമ്പര്യ ചികിത്സാകേന്ദ്രം അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ എസ് ശബരീനാഥന്‍ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയവെയായിരുന്നു പരമാര്‍ശം.

പൊന്മുടി, കല്ലാര്‍ മൊട്ടന്‍മൂട് കോളനി നിവാസിയായ ലക്ഷ്മിക്കുട്ടി അമ്മ നാട്ടുവൈദ്യ വിദഗ്ധയാണ്. നാട്ടുവൈദ്യ ചികിത്സയില്‍ വിദേശ രാജ്യങ്ങളില്‍പോലും പ്രസിദ്ധയാണ് ഈ 73 കാരി.  ഉഗ്രവിഷമുള്ള പാമ്പിന്‍റെ കടിയേറ്റാലും ചികിത്സിക്കാനുള്ള വൈദ്യം ലക്ഷ്മിക്കുട്ടി അമ്മയുടെ കയ്യിലുണ്ട്. വിഷം തീണ്ടിയ 200 ഓളം പേരെ ഈ കാലത്തിനിടയ്ക്ക് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നിട്ടുണ്ട് ഈ മുത്തശ്ശി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തലസ്ഥാനത്തെ അടുത്ത പോര് ബസ്സിന്റ പേരിൽ; ഇ-ബസുകൾ നഗരത്തിൽ മാത്രം ഓടിയാൽ മതിയെന്ന് മേയർ വിവി രാജേഷ്
'പരസ്യത്തിൽ അഭിനയിച്ചതിന് പറഞ്ഞുറപ്പിച്ച പണം തന്നില്ല, ഒരു തട്ടിപ്പിൻ്റെയും ഭാഗമായില്ല'; ഇഡിയോട് ജയസൂര്യ