വിവാഹാഭ്യര്‍ത്ഥന നിഷേധിച്ചതിന് സഹോദരിമാരെ ശ്വാസം മുട്ടിച്ച് കൊന്ന് മൃതദേഹങ്ങള്‍ തീക്കൊളുത്തി

Published : Feb 03, 2018, 07:31 PM ISTUpdated : Oct 05, 2018, 12:14 AM IST
വിവാഹാഭ്യര്‍ത്ഥന നിഷേധിച്ചതിന് സഹോദരിമാരെ ശ്വാസം മുട്ടിച്ച് കൊന്ന് മൃതദേഹങ്ങള്‍ തീക്കൊളുത്തി

Synopsis

ലക്നൗ: വിവാഹാഭ്യര്‍ത്ഥന നിഷേധിച്ചതിന് യുവതിയെയും സഹോദരിയെയും യുവാവ് കൊലപ്പെടുത്തി. എഞ്ചിനിയറിംഗ് ബിരുദധാരിയായ അങ്കിത് ആണ് 23കാരിയയ ഷീലുവിനെയും സഹോദരി ശിവാനിയെയും കൊലപ്പെടുത്തിയത്.  ഉത്തര്‍പ്രദേശിലെ ബുലന്ത്ഷര്‍ ജില്ലയിലാണ് സംഭവം. 

ധകോലി സ്വദേശിയായ അങ്കിത് ഷീലുവിനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. ബാഹ്പുരിലെ  ഷീലുവിന്‍റെ വീട്ടിലെത്തിയാണ് അങ്കിത് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. എന്നാല്‍ ഷീലു ഇത് നിഷേധിച്ചു. തുടര്‍ന്ന് ഷീലുവിനെ അങ്കിത് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു.

തെളിവ് നശിപ്പിക്കാന്‍ വേണ്ടി ഷീലുവിന്‍റെ കൊലപാതകം കണ്ടുവന്ന ശിവാനിയെയും ഇയാള്‍ കൊന്നു. മോട്ടോര്‍സൈക്കിളിന്‍റെ ക്ലച്ച് വയര്‍ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. 

ഇരുവരെയും കൊലപ്പെടുത്തിയതിന് ശേഷം മോട്ടോര്‍സൈക്കിളില്‍നിന്ന് പെട്രോളെടുത്ത് ഇരു മൃതദേഹങ്ങളും അഗ്നിക്കിരയാക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പിടിയിലായ അങ്കിത് സഹോദരിമാരെ കൊന്നുവെന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വടക്കാഞ്ചേരി വോട്ടുകോഴ; 'അവസരവാദ നിലപാട് സ്വീകരിച്ചിട്ടില്ല, ആരെയെങ്കിലും ചാക്കിട്ട് പിടിക്കാൻ എൽഡിഎഫ് ഇല്ല', പ്രതികരിച്ച് എംവി ഗോവിന്ദൻ
ബെല്ലാരിയിൽ കോൺഗ്രസ്-ബിജെപി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; ഒരാൾ കൊല്ലപ്പെട്ടു, പ്രദേശത്ത് നിരോധനാജ്ഞ