
'ത്രികോണാകൃതിയിലുള്ള മുഖം, കട്ടിയുള്ള വരപോലെയുള്ള മുടിനാരുകള്‍, എല്‍ ആകൃതിയില്‍ മൂക്ക്, കുത്തു കണക്കെ കണ്ണുകള്‍, ഒരു ചെവി, ചെറിയ തൊപ്പി'. മോഷ്ടാവിന്റെ രൂപം വിശദീകരിച്ച് ദൃക്‌സാക്ഷി വരച്ച രേഖചിത്രം ഒറ്റനോട്ടത്തില്‍ ഒരു കാര്‍ട്ടൂണ്‍ കഥാപാത്രത്തെ പോലെ തോന്നുമെങ്കിലും മോഷ്ടാവിനെ വലയിലാക്കിയത് ഈ ചിത്രമാണ്.
പെന്‍സില്‍വാനിയയിലെ ലാന്‍കസ്റ്ററിലെ കാര്‍ഷികചന്തയില്‍നിന്ന് ജനുവരി 30ന് പണവുമായി കടന്നയൊള കുറിച്ച് ഒരു സൂചനയും ലഭിക്കാതെ ഉഴറിയപ്പോഴാണ് ദൃക്‌സാക്ഷി ഓര്‍മ്മയില്‍നിന്ന് ആ ചിത്രം വരച്ചെടുത്തത്. ചിത്രത്തിലെ മുഖത്തിന് താന്‍ പണ്ട് നേരിട്ട് കണ്ട ഒരു കുറ്റവാളിയുടെ മുഖവുമായി സാമ്യമുണ്ടെന്ന സംശയമാണ് പൊലീസ് അന്വേഷണത്തിന്റെ ചുരുളഴിച്ചത്. ഈ കാര്‍ട്ടൂണ്‍ ചിത്രവുമായി സാമ്യം തോന്നുന്ന എല്ലാ കുറ്റവാളികളുടെയും ചിത്രങ്ങള്‍ ദൃക്‌സാക്ഷിക്ക് കാണിച്ചു കൊടുത്താണ് പ്രതിയെ പൊലീസ് പിടികൂടുന്നത്.
തുടര്‍ന്ന്, 44 കാരനായ നൂയെന്‍ എന്ന പ്രതിയെ ഈ ചിത്രം ഉപയോഗിച്ച് പോലീസ് വലയിലാക്കുകയാൈയിരുന്നു. രണ്ട് മോഷണക്കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. നൂയെന്നിന്റെ അറസ്റ്റ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. താന്‍ വരച്ച ചിത്രം മോഷ്ടാവിനെ പിടികൂടാന്‍ സഹായിച്ചതില്‍ സന്തോഷമുണ്ടെന്ന് ദൃക്‌സാക്ഷിയായ ഹിക്കി പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam