ആരുഷി വധം: വിചാരണ കോടതിയുടെ വിധി 'സുഡോക്കു' പോലെയെന്ന് അലഹബാദ് ഹൈക്കോടതി

Published : Oct 13, 2017, 05:45 PM ISTUpdated : Oct 05, 2018, 01:14 AM IST
ആരുഷി വധം: വിചാരണ കോടതിയുടെ വിധി 'സുഡോക്കു' പോലെയെന്ന് അലഹബാദ് ഹൈക്കോടതി

Synopsis

അലഹബാദ്: ആരുഷിയുടെ കൊലപാതകത്തില്‍ പ്രതിചേര്‍ക്കപ്പെട്ട് സി.ബി.ഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച തല്‍വാര്‍ ദമ്പതികള്‍ക്കെതിരായ വിധി കണക്കിലെ കളി പോലെയാണെന്ന് അലഹബാദ് ഹൈക്കോടതി. സി.ബി.ഐ കണ്ടെത്തിയ തെളിവുകളൊന്നും പരസ്പരം ബന്ധിക്കുന്നില്ല. അത് അങ്ങനെയാണെങ്കില്‍ ഇത് ഇങ്ങനെയാണ് എന്ന രീതിയിലാണ് വിചാരണ കോടതി സാഹചര്യ തെളിവുകളെ വിലയിരുത്തിയത്. 

കേസില്‍ തല്‍വാര്‍ ദമ്പതികളായ രാജേഷ് തല്‍വാറിനും നൂപൂര്‍ തല്‍വാറിനും ബന്ധമുള്ളതായി കണ്ടെത്താനുള്ള തെളിവുകളൊന്നും കണ്ടെത്താന്‍ സി.ബി.ഐക്ക് സാധിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ശ്യാം ലാലാണ് 2013 നവംബര്‍ 28ന് ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്. 

എന്നാല്‍ കൃത്യമായി സ്വാധീനിക്കപ്പെട്ട വിധിയാണ് തല്‍വാര്‍ ദമ്പതിമാര്‍ക്കെതിരെ ഉണ്ടായത്. ജഡ്ജ് മുന്‍ധാരണകളുടെ അടിസ്ഥാനത്തിലാണ് വിധി പ്രസ്താവിച്ചത്. അടിസ്ഥാനമില്ലാതെ വന്ന വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ശിക്ഷ വിധിച്ചു. സാഹചര്യ തെളിവുകളായി കണക്കാക്കാന്‍ പറ്റാത്ത കാര്യങ്ങളാണ് അത്തരത്തില്‍ സ്വീകരിച്ചിരിക്കുന്നത്. സാഹചര്യ തെളിവുകളെയും വസ്തുതകളെയും കൂട്ടിച്ചേര്‍ത്ത് കണക്കിലെ കളിപോലെ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിധി പ്രസ്താവിച്ചതെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനം. 

ജസ്റ്റിസ് ബി.കെ നാരായണ, എ.കെ മിഷ്ര എന്നിവരാണ് ആരുഷി വധത്തില്‍ തല്‍വാര്‍ ദമ്പതികളെ സംശയത്തിന്റെ ആനുകൂല്യത്തില്‍ വിട്ടയച്ചത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ഇതാണ് മക്കളെ ദുബൈ, ഇവിടെ ഇങ്ങനെയാണ്...പുതുവർഷാഘോഷം കഴിഞ്ഞതോടെ റോഡുകളും 'ക്ലീൻ', വൈറലായി വീഡിയോ
ഹൈക്കോടതി മേൽനോട്ടത്തിൽ നടക്കുന്ന കേസിൽ പങ്കില്ല; അടൂർ പ്രകാശിന്റെ ആരോപണം വാസ്തവ വിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്