പത്തുവർഷം മുൻപ് കാലിഫോർണിയയിലെ ലേക്ക് താഹോയിൽ നടന്ന ഗോൾഫ് ടൂർണമെന്റിനിടെയാണ് ട്രംപിനെ പരിചയപ്പെട്ടത്. തുടർന്ന് അദ്ദേഹം മുറിയിലേക്ക് ക്ഷണിച്ചു. അനുമതിയില്ലാതെ ചുംബിച്ചു. പണം വാഗ്ദാനം ചെയ്ത് രാത്രി ചെലവഴിക്കാൻ നിർബന്ധിച്ചുവെന്നുമാണ് ജെസീക്ക വെളിപ്പെടുത്തല്‍. തൊട്ടുപിന്നാലെ പേരുപറയാത്ത ഒരു വ്യക്തി ട്രംപിന്റെ മുറിയിലേക്ക് തനിച്ചു വരാൻ ആവശ്യപ്പെട്ടുവെന്നും താൻ അത് നിഷേധിക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു.
ട്രംപിനൊപ്പം രാത്രിഭക്ഷണം കഴിക്കാനും പാർട്ടിയിൽ പങ്കെടുക്കാനും വേണ്ടിയുള്ള ക്ഷണം നിരസിച്ചതിനെ തുടർന്ന് അദ്ദേഹം തന്നെ രാത്രിചെലവഴിക്കാൻ എന്താണ് നൽകേണ്ടതെന്നും എത്ര രൂപ വരെ നൽകാൻ തയാറാണെന്ന് പറഞ്ഞുവെന്നും ജെസീക ഡ്രാക്കേ പറയുന്നു. ഒരിക്കൽക്കൂടി ട്രംപിന്റെറ ക്ഷണവും ഓഫറും നിഷേധിച്ച് ലോസ്ആഞ്ചലസിലേസ് തിരിച്ചു പോവുകയാണ് ചെയ്തതെന്നും ജെസീക്ക വെളിപ്പെടുത്തി.
ഇതിനകം എട്ടിലധികം സ്ത്രീകളാണ് ട്രംപിനെതിരെ ആരോപണവുമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. സമ്മർ സെർവോസ്, ക്രിസ്റ്റിൻ ആൻഡേഴ്സൺ എന്നീ വനിതകൾ കഴിഞ്ഞദിവസം ട്രംപിനെതിരെ രംഗത്തുവന്നിരുന്നു. സ്‌ത്രീകളെ വശീകരിക്കാന്‍ തനിക്കാകുമെന്ന് പറയുന്ന ട്രംപിന്റെ വീഡിയോ അടുത്തിടെ വിവാദമായിരുന്നു. 1980കളില്‍ വിമാനത്തില്‍ വച്ച് ട്രംപ് തന്നെ കയറിപ്പിടിച്ചെന്ന് ജസീക്ക ലീഡ്സ് എന്നൊരു സ്‌ത്രീയും മുമ്പ് വെളിപ്പെടുത്തിയിരുന്നു.