
കൊച്ചി; ജിഷാ വധക്കേസില്‍ സര്‍ക്കാരിനേയും അന്വേഷണ ഉദ്യോഗസ്ഥരേയും പേടിപ്പിച്ചു കൊണ്ടുള്ള വിധിയാണ് ഉണ്ടായതെന്ന് പ്രതിയായ അമീര്‍ ഉള്‍ ഇസ്ലാമിന്റെ അഭിഭാഷകന്‍ അഡ്വ.ബി.എ.ആളൂര്‍ പറഞ്ഞു.
നട്ടെല്ലില്ലാത്ത ഇത്തരം കീഴ്‌ക്കോടതികള്‍ പുറപ്പെടുവിക്കുന്ന വിധികള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിക്കും. ഈ കേസില്‍ കോടതി പ്രോസിക്യൂഷന്റെ മൗത്ത് പീസായി മാറിയിരിക്കുകയാണ്. ഒരു നിരപരാധിയെ ശിക്ഷിച്ചതിലൂടെ ഇന്ത്യന്‍ ജുഡീഷ്യറി തന്നെ തകര്‍ന്നു പോയിരിക്കുകയാണ്. തെളിവുകളാണ് കോടതിക്ക് ആവശ്യം. തെളിവുണ്ടെങ്കില്‍ ശിക്ഷിക്കട്ടെ - ആളൂര്‍ പറയുന്നു.
ഈ കേസില്‍ തെളിവുകള്‍ ഒന്നൊന്നായി പ്രത്യേകം പഠിക്കേണ്ടതുണ്ട്. താന്‍ കൊടുത്ത ആര്‍ഗ്യൂമെന്റ് നോട്ട്‌സ് കോടതി പരിഗണിച്ചിട്ടില്ല. സൗമ്യവധക്കേസില്‍ വധശിക്ഷ കിട്ടിയ പ്രതിയ്‌ക്കെതിരെ കൊല നടന്നെന്ന് പോലും തെളിയിക്കാന്‍ അന്വേഷണസംഘത്തിന് സാധിച്ചിരുന്നില്ലെന്നും ബി.എ.ആളൂര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam