അഹെദ് തമിമി പാലസ്തീനിന്റെ ' ജോണ്‍ ഓഫ് ആര്‍ക്ക്'

Published : Jan 03, 2018, 11:22 PM ISTUpdated : Oct 04, 2018, 10:34 PM IST
അഹെദ് തമിമി  പാലസ്തീനിന്റെ ' ജോണ്‍ ഓഫ് ആര്‍ക്ക്'

Synopsis

ബത്‌ലഹേം:  പതിനാറ് വയസുള്ള പാലസ്തീന്‍ പെണ്‍കുട്ടിക്കെതിരെ 12 കുറ്റങ്ങള്‍ ചുമത്തി ഇസ്രായേല്‍ കോടതി. കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ അഹെദ് തമിമി എന്ന പെണ്‍കുട്ടിക്കെതിരെയാണ് ഇസ്രയേല്‍ കുറ്റം ചുമത്തിയത്. 

കഴിഞ്ഞ ഡിസംബര്‍ 19 ന് നബി സലേഹ് ഗ്രാമത്തിലെ തമിമിയുടെ വീടിന് സമീപത്തെത്തിയ ഇസ്രയേല്‍ പട്ടാളത്തോട് അവിടെനിന്നും പോകാന്‍ തമിമിയും സഹോദരനും ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടികളുടെ ആവശ്യത്തെ ചെവിക്കൊള്ളാന്‍ പട്ടാളക്കാര്‍ കൂട്ടാക്കിയില്ല. ഇതില്‍ പ്രകോപിതയായ തമിമി ഇസ്രയേല്‍ പട്ടാളക്കാരനെ തല്ലുകയും തൊഴിക്കുകയും ചെയ്യുന്ന വീഡിയോ നാല് ദിവസം കഴിഞ്ഞ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

ഇതേ തുടര്‍ന്ന് അറസ്റ്റിലായ തമിമിനെതിരെ 12 കുറ്റങ്ങളാണ് ഇസ്രയേല്‍ കോടതി ചുമത്തിയിരിക്കുന്നത്. പട്ടാളക്കാരെ കല്ലെറിഞ്ഞു. ജോലി തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളും ഉണ്ട്. തമിമിയുടെ പ്രവര്‍ത്തികള്‍ പരീശീലനം കിട്ടിയ ആളുടെത് പോലെയെന്നാണ് ഇസ്രയേല്‍ പട്ടാളം കോടതിയില്‍ പറഞ്ഞത്. വീഡിയോ ഷൂട്ട് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളില്‍ ഇട്ട തമിമിയുടെ അമ്മ നരിമാനെതിരേയും ഇസ്രയേല്‍ കേസെടുത്തിട്ടുണ്ട്. നബി സലേഹ് ഗ്രാമത്തിലെ പാലസ്തീന്‍ സ്വതന്ത്ര പോരാളികളാണ് തമിമിന്റെ കുടുംബം. 

അവളെ അവര്‍ ജീവിതാവസാനം വരെ ജയിലിലിടും. മകളേക്കുറിച്ചാണ് എന്റെ ആധിയെന്ന് തമിമിയുടെ അച്ഛന്‍ ബാസെം പറഞ്ഞു. എന്നാല്‍ താനൊരു പോരാളിയാണെന്ന് തമിമി വീണ്ടും തെളിയിച്ചിരിക്കുകയാണ്. 12 കുറ്റങ്ങളില്‍ പ്രതി ചേര്‍ക്കപ്പെട്ട് കോടതിയിലെത്തിയ തമിമിയോട് ഇസ്രയേലി കോടതി ഏങ്ങനെയാണ് ഞങ്ങളുടെ സൈനികനെ അടിച്ചതെന്ന് ചോദിച്ചു. അക്ഷോഭ്യയായി നിന്ന തമിമി ജഡ്ജിയോട് തന്റെ വിലങ്ങഴിച്ചാല്‍ അതെങ്ങനെയായിരുന്നെന്ന് കാണിച്ചു തരാമെന്നായിരുന്നു മറുപടി പറഞ്ഞത്. 

ഇസ്രയേല്‍ പട്ടാളത്തെ അടിച്ച കുറ്റത്തിന് കോടതി അറസ്റ്റ് ചെയ്ത തമിമിയുടെ ജീവിതത്തെക്കുറിച്ച് ഏവരും ആശങ്കപ്പെടുമ്പോള്‍ പാലസ്തീന്‍ പോരാട്ടത്തിന്റെ പുതിയ പ്രതീകമായി അവള്‍ വളരുകയാണ്. പാലസ്തീന്റെ ജോണ്‍ ഓഫ് ആര്‍ക്ക് എന്നാണ് ഇപ്പോള്‍ തമിമി അറിയപ്പെടുന്നത്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

തൃശൂർ മേയർ വിവാദം; പണം വാങ്ങി മേയർ സ്ഥാനം വിറ്റെന്ന് ആരോപണം, ലാലിക്ക് സസ്പെൻഷൻ
'ഈ സൗഹൃദ കൂട്ടായ്മയുടെ ഉദ്ദേശം എന്താണ്? മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുന്നില്ലേ?'; പോറ്റിയുടെയും കടകംപള്ളിയുടെയും ചിത്രം പുറത്തുവിട്ട് ഷിബു ബേബി ജോൺ