
ദില്ലി: എയർ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്ക് തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി സന്ദേശം. മുംബൈയിലെ എയർ ഇന്ത്യ കൺട്രോൾ സെന്ററിൽ ശനിയാഴ്ചയാണ് ഫോൺ സന്ദേശം ലഭിച്ചത്. ഫെബ്രുവരി 23ന് വിമാനം തട്ടികൊണ്ടുപോകുമെന്നാണ് ഫോൺ സന്ദേശമെന്ന് അധികൃതർ വ്യക്തമാക്കി. ഭീഷണി സന്ദേശത്തെ തുടർന്ന് എല്ലാ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും വിമാന ജീവനക്കാര്‍ക്കും സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോ ജാഗ്രതാ നിര്‍ദേശം നല്‍കി.
പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെ ഇത്തരത്തില്‍ ഭീഷണി സന്ദേശം ലഭിച്ചത് അധികൃതരെ ആശങ്കയിലാക്കി. ഇതോടെ മുംബൈ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പരിശോധനാ സംവിധാനവും കര്‍ശനമാക്കിയിട്ടുണ്ട്. പാര്‍ക്കിംഗ് ഏരിയയിലും വാഹനങ്ങളെ കര്‍ശന പരിശോധനയ്ക്ക് ശേഷം മാത്രമേ കടത്തി വിടുന്നുളളുവെന്നാണ് റിപ്പോർട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam