കൊച്ചിയില്‍ വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ; ഹൃദയമെത്തിച്ചത് തിരുവനന്തപുരത്തുനിന്ന്

Published : Jul 19, 2016, 01:13 PM ISTUpdated : Oct 04, 2018, 11:56 PM IST
കൊച്ചിയില്‍ വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ; ഹൃദയമെത്തിച്ചത് തിരുവനന്തപുരത്തുനിന്ന്

Synopsis

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നും വീണ്ടും ഹൃദയം എയര്‍ആംബുലന്‍സ് വഴി കൊച്ചിയിലേക്ക്. അപകടത്തില്‍പെട്ട് മസ്തിഷ്ക മരണം സംഭവിച്ച കോരാണി സ്വദേശി പതിനഞ്ചുകാരന്‍ വിശാലിന്റെ ഹൃദയമാണ് ഡോണിയര്‍ എയര്‍ക്രാഫ്റ്റില്‍ കൊച്ചിയിലെത്തിച്ച് തൃശൂര്‍ സ്വദേശിനിയില്‍ വച്ചുപിടിപ്പിക്കുന്നത്. വിശാലിന്റെ കരളും വൃക്കകളും മറ്റ് മൂന്നുപേര്‍ക്കുകൂടി പുതുജീവനേകും. അതിനിടെ, വിശാലിനെ ഇടിച്ച കാറിന്റെ ഡ്രൈവര്‍ കാഞ്ഞിരംപാറ അജിതിനെ ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്തു.

സര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസ‍ഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്ന നാലുപേര്‍ക്കാണ് വിശാല്‍ പുതുജീവനേകുന്നത്. പതിനാറാം തിയതിയാണ് വാഹനാപകടത്തില്‍ തലയ്‌ക്ക് ഗുതുതര പരിക്കേറ്റ വിശാലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുന്നത്. സ്കൂളില്‍ നിന്ന് വീട്ടിലേക്ക് നടന്നുപോയ വിശാലിനെ കാറിടിച്ചാണ് അപകടമുണ്ടായത്.

ഇന്നലെ മസ്തിഷ്ക മരകണം സ്ഥിരീകരിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സമ്മതം നല്‍കി. തുടര്‍ന്നാണ് വിശാലിന്റെ ഹൃദയം കൊച്ചി ലിസി ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള തൃശൂര്‍ പട്ടിമറ്റം സ്വദേശി 27കാരിയായ സിന്ധുവിന് വെച്ചുപിടിപ്പിക്കാന്‍ തീരുമാനമായത്.

കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേയും രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയും രോഗികള്‍ക്കാണ് നല്‍കുന്നത്. 12 മണിയോടെ ശസ്‌ത്രക്രിയ നടത്തി അവയവങ്ങള്‍ പുറത്തെടുത്തു. ശേഷം പൊലീസ് അകമ്പടിയില്‍ എയര്‍ഫോഴ്‌സിന്റെ വിമാനത്താവളത്തിലെത്തിച്ചു.
ഇത് മൂന്നാം തവണയാണ് തിരുവനന്തപുരത്തുനിന്നും എയര്‍ ആംബുലന്‍സ് വഴി ഹൃദയം കൊച്ചിയിലെത്തിക്കുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'സീറ്റ് ഇല്ലെങ്കിൽ നേരത്തെ പറയാമായിരുന്നു, മത്സരിക്കാൻ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി': നേതൃത്വത്തിനെതിരെ എൽദോസ് കുന്നപ്പിള്ളി
തെരഞ്ഞെടുപ്പ് കമ്മീഷൻ സർക്കുലറിലെ ബിജെപി സീൽ: കേരള പോലീസ് നോട്ടീസ് അയച്ചത് 270 എക്സ് ഹാൻഡിലുകൾക്ക്