
ഐഎസില്‍ ചേർന്ന മറ്റൊരു മലയാളി കൂടെ കൊല്ലപ്പെട്ടതായി സന്ദേശം. കാസർഗോഡ് തൃക്കരിപ്പൂർ ഇളമ്പച്ചി സ്വദേശി മർവാൻ കൊല്ലപ്പെട്ടതായി കാണിച്ചാണ് സന്ദേശം ലഭിച്ചിരിക്കുന്നത്. മർവാൻ കൊല്ലപ്പെട്ടതായി കാണിച്ച് മാതാപിതാക്കൾക്ക് സന്ദേശം ലഭിക്കുകയായിരുന്നു. കാസർഗോഡ് നിന്നും ഐഎസിൽ ചേർന്ന പടന്ന സ്വദേശി അഷ്ഫാക്ക് മജീദാണ് ടെലഗ്രാം ആപ്പിലൂടെ സന്ദേശം അയച്ചത്.
മർവാൻ ഐ.എസിൽ ചേർന്നതിന് പിന്നിൽ തൃക്കരിപ്പൂർ സ്വദേശി അബ്ദുൾ രാഷിദാണെന്നാണ് ദേശീയ അന്വേഷണ ഏജൻസികൾ കരുതുന്നത്. നേരത്തെ റാഷിദിന് കീഴിൽ ഐ.എസി ചേർന്ന മൂന്ന് മലയാളികൾ കൊല്ലപ്പെട്ടതായി സന്ദേശം ലഭിച്ചിരുന്നു. തൃക്കരിപ്പൂർ സ്വദേശികളായ ആസിഫുദ്ധീൻ, മുർഷിദ്, ബെസ്റ്റിൻ എന്ന യഹ് യ എന്നിവരാണ് നേരത്തെ മരിച്ചത്. അഫ്ഖാനിസ്ഥാനിലെ ഖുറാസാൻ പ്രവിശ്യയിൽ മാംഗഹാറിൽ വച്ചാണ് മർവാൻ കൊല്ലപ്പെട്ടെതെന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam