ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം;12 പേര്‍ കൊല്ലപ്പെട്ടു

Published : Jan 02, 2018, 07:16 AM ISTUpdated : Oct 05, 2018, 12:50 AM IST
ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം;12 പേര്‍ കൊല്ലപ്പെട്ടു

Synopsis

ടെഹ്റാന്‍: ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അഞ്ചാം ദിവസത്തിലേക്ക്. പ്രതിഷേധത്തിനിടെ മരിച്ചവരുടെ എണ്ണം 12 ആയി. കഴിഞ്ഞ ദിവസം മാത്രം കൊല്ലപ്പെട്ടത് 10 പേരാണ്. രാജ്യത്തെ ജീവിത നിലവാരത്തകര്‍ച്ചയില്‍ വ്യാഴാഴ്‌ച്ചയാണ് പല ഭാഗങ്ങളിലായി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. പ്രതിഷേധം ശക്തമാകുന്നതിനിടെ സ്വരം കടുപ്പിച്ച് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി രംഗത്തെത്തി.

പ്രതിഷേധത്തിനിടയില്‍ ഒരു തരത്തിലുള്ള അക്രമവും അനുവദിക്കുകയില്ലെന്ന് റുഹാനി പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം ഇറാനിലെ ജനത അടിച്ചമര്‍ത്തപ്പെടുന്നെന്നും മാറ്റത്തിന് സമയമായെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു.

ഭരണകൂടത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച് നൂറുകണക്കിന് പേര്‍ എംഗ്ലേബ് സ്ക്വയറിൽ തടിച്ചുകൂടി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. കെര്‍മന്‍ഷായിലും കൊറാമാബാദിലും സഞ്ജാനിലും പ്രതിഷേധം അരങ്ങേറി. ഇസേ പട്ടണത്തിലും ഡോറണ്ടിലും വെടിവയ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. മറ്റ് ചെറുപട്ടണങ്ങളിലും പ്രതിഷേധം തുടരുകയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം'; വിവാദ പ്രസ്‌താവനയുമായി ആർഎസ്എസ് മേധാവി; ഭരണഘടനാപരമായ പ്രഖ്യാപനം ആവശ്യമില്ലെന്നും മോഹൻ ഭാഗവത്
പദവിയാണ്, ജന്മാവകാശമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; '35 ലക്ഷം വരെയാണ് ഓരോ സീറ്റിനും ചെലവ്, രാജ്യത്തോട് മെഡിക്കൽ വിദ്യാർത്ഥികൾ കടപ്പെട്ടിരിക്കുന്നു'