
തിരുവനന്തപുരം: കൊട്ടാരക്കര മാലയില്‍ മലപ്പത്തൂരില്‍ പാറഖനനത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് മര്‍ദ്ദനം. ഖനനസ്ഥലത്തേക്കുള്ള റോഡ് നവീകരിക്കുന്നത് സമരക്കാര്‍ തടഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. മര്‍ദ്ദനമേറ്റ ബിനുജോര്‍ജിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലപ്പത്തൂരില്‍ ക്രഷര്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്ന സ്ഥലം മയിലുകളുടെ ആവാസസ്ഥലമാണെന്നും പരിസ്ഥിതിലോലപ്രദേശവുമാണെന്ന് കാണിച്ച് ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ ആറ് ആഴ്ചക്കകം അന്തിമ തീരുമാനം എടുക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിരുന്നു.
ഹസാര്‍ഡ്‌സ് ഒക്കുപ്പന്‍സി നിയമ പ്രകാരം ഈ സ്ഥലത്തേക്കുള്ള റോഡിന് 7 മീറ്റര്‍ വീതി വേണം. നിലവില്‍ ഇത് 4 മീറ്റര്‍ മാത്രമാണ്. ഇതെക്കുറിച്ച് പരിശോധന നടത്താന്‍ വെളിയം പഞ്ചായത്ത് സെക്രട്ടറിയേയും പുനലൂര്‍ ഡിഎഫ്ഒയെയും കളക്ടര്‍ ചുമതലപ്പെടുത്തുകയും ചെയ്തു. പരിശോധനയ്ക്ക് മുമ്പായി റോഡ് വീതികൂട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നാരോപിച്ചാണ് നാട്ടുകാര്‍ തടഞ്ഞത്. ഇവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
അതേസമയം റോഡ് നവീകരിക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ ബന്ധപ്പെട്ടിരുന്നെന്നും ഇതിന് അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു വെളിയം പഞ്ചായത്ത് സെക്രട്ടറിയുടെ പ്രതികരണം.
പരിക്കേറ്റ ബിനുജോര്‍ജിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പൂയപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam