നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു; കശ്മീരില്‍ ബന്ദ് തുടരുന്നു

Published : May 28, 2017, 12:20 PM ISTUpdated : Oct 05, 2018, 12:23 AM IST
നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു; കശ്മീരില്‍ ബന്ദ് തുടരുന്നു

Synopsis

വിഘടനവാദികൾ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ബന്ദിനിടെ ജമ്മുകശ്മീരിലെ പൂഞ്ചിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചു. സംസ്ഥാനത്ത് ഏഴിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.  സമാധത്തിനായി എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു.

ഇന്ന് പുലര്‍ച്ചെയാണ് പൂഞ്ചിലെ കൃഷ്ണഘാട്ടി മേഖലയിൽ നിഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചത്. മേഖലയിൽ ഭീകരര്‍ക്കായുള്ള തെരച്ചിൽ ശക്തമാക്കി. രണ്ട് ദിവസത്തിനിടെ നുഴഞ്ഞുകയറാൻ ശ്രമിച്ച ഏഴാമത്തെ ഭീകരനെയാണ് സൈന്യം വധിക്കുന്നത്. ഹിസ്ബുൾ മുജാഹിദ്ദീന്‍ കമാൻഡര്‍ ബുര്‍ഹാൻ വാനിയുടെ പിൻഗാമി സബ്സര്‍ അഹമ്മദ് ഭട്ടിന്‍റെ മരണത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളിൽ ഒരു നാട്ടുകാരൻ മരിച്ചതിൽ പ്രതിഷേധിച്ച് വിഘടനവാദി സംഘടനകൾ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ബന്ദിൽ ജമ്മു കശ്മീര്‍ നിശ്ചലമായി.

ഏഴ് പൊലീസ് സ്റ്റേഷനുകൾക്ക് കീഴിൽ നിരോധനാജ്ഞ‌ പ്രഖ്യാപിച്ചു. ഇന്‍റര്‍നെറ്റ് സേവനങ്ങൾക്ക് പുറമേ ടെലഫോൺബന്ധവും തടഞ്ഞു. ബരാമുള്ള മുതല്‍ ബന്നിഹാല്‍ വരെയുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി. കശ്മീര്‍ താഴ്‌വരയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും രണ്ടുദിവസത്തെ അവധി നൽകി. സബ്സർ ഭട്ടിന്റെ ഖബറടക്ക ചടങ്ങുകൾക്കിടെ സംഘര്‍ഷവും പ്രതിഷേധവുമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കി. സമാധാനത്തിനായി ഒരു മനസ്സോടെ പരിശ്രമിക്കണമെന്ന് മൻ കി ബാത്ത് റേഡിയോ പ്രഭാഷണ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൊണ്ടിമുതൽ കേസിൽ എംഎൽഎ സ്ഥാനത്തിന് പിന്നാലെ അഭിഭാഷക പട്ടവും നഷ്ടമാകുമോ? ആന്‍റണി രാജുവിന് നിർണായകം, അച്ചടക്ക നടപടി ബാർ കൗൺസിൽ തീരുമാനിക്കും
മധ്യേഷ്യ ലക്ഷ്യമാക്കി അമേരിക്കയുടെ വമ്പൻ സേനാവിന്യാസം, ഇറാനിലെ സാഹചര്യം മുതലെടുക്കാൻ സൈനിക നീക്കത്തിന് സാധ്യതയെന്ന് അഭ്യൂഹം