
തിരുവനന്തപുരം: കിളിമാനൂരിൽ യുവതിയെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരെ പൊലീസ് പിടികൂടി. കൊല്ലപ്പെട്ട ശ്രീജയുടെ കാമുകൻ അനിൽകുമാറും സുഹൃത്ത് രാജീവുമാണ് കിളിമാനൂർ പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞമാസം 25-നായിരുന്നു സംഭവം. ശ്രീജയും അനിൽകുമാറും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. അനിൽകുമാറിന് പല സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ശ്രീജ പരാതി പറഞ്ഞതോടെ ഇരുവർക്കുമിടയിൽ കലഹം ആരംഭിക്കുകയായിരുന്നു. വാക്കുതർക്കം മൂത്തതോടെ അനിൽ കുമാർ ശ്രീജയെ മർദ്ദിച്ചു. മർദ്ദനമേറ്റ് ബോധമറ്റ ശ്രീജയെ ഇയാൾ ശ്രീജയുടെ വീട്ടിലെ കിണറ്റിൽ തള്ളിയിടുകയായിരുന്നു.
പിന്നീട് നാട്ടുകാർ എത്തി ശ്രീജയെ കിണറ്റിൽ ജീവനോടെ പുറത്തെടുക്കുകയും തിരുവനന്തപുരം മെഡി.കോളേജിലെത്തിക്കുകയും ചെയ്തു. അവിടെ ഗുരുതരാവസ്ഥയിൽ തുടർന്ന ശ്രീജ എട്ടാം തിയതിയാണ് മരിച്ചത്. കൊലപാതകത്തിന് അനിൽകുമാറിനെ സഹായിച്ചതിനാണ് രാജീവിനെതിരെ കേസെടുത്തത്. ഇരുവരെയും ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam