യമുനാതീരം മലിനമാക്കിയതിന് ആര്‍ട് ഓഫ് ലിവിംഗ് 4.75 കോടി രൂപ പിഴ അടച്ചു

Published : Jun 06, 2016, 12:14 AM ISTUpdated : Oct 05, 2018, 02:36 AM IST
യമുനാതീരം മലിനമാക്കിയതിന് ആര്‍ട് ഓഫ് ലിവിംഗ് 4.75 കോടി രൂപ പിഴ അടച്ചു

Synopsis

ദില്ലി: ദില്ലിയിലെ യമുനാതീരത്ത് നടത്തിയ ലോകസാംസ്കാരികോത്സവത്തിന്റെ പേരിൽ തീരമേഖല മലിനമാക്കിയതിന് ദേശീയ ഹരിത ട്രൈബ്യൂണൽ ചുമത്തിയ പിഴ ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻ അടച്ചു. ഹരിതട്രൈബ്യൂണൽ ചുമത്തിയ പിഴത്തുകയായ അഞ്ച് കോടി രൂപയിൽ ബാക്കിയുണ്ടായിരുന്ന 4 കോടി 75 ലക്ഷം രൂപയാണ് ഫൗണ്ടേഷൻ ശനിയാഴ്ച ദില്ലി ഡെവലപ്മെന്റ് അതോറിറ്റിയിൽ നൽകിയത്. പിഴത്തുക ഉടൻ അടയ്ക്കണമെന്ന് കാട്ടി ദേശീയ ഹരിതട്രൈബ്യൂണൽ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

മാർച്ച് ആദ്യവാരം ദില്ലി നഗരമധ്യത്തിലെ യമുനാതീരത്ത് നൂറുകണക്കിന് ഏക്കർ ഭൂമി ഏറ്റെടുത്ത് ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻ നടത്തിയ ലോക സാംസ്കാരികോത്സവത്തിൽ 155 രാജ്യങ്ങളിൽ നിന്ന് ലക്ഷക്കണക്കിനാളുകൾ പങ്കെടുത്തിരുന്നു. ഇത്രയധികം പേർ പങ്കെടുക്കുന്ന ഭീമൻ പരിപാടി പരിസ്ഥിതിലോല മേഖലയായ യമുനാതീരത്ത് നടത്തുന്നത് തീരമേഖലയ്ക്ക് വലിയ കോട്ടം വരുത്തുമെന്ന് കാട്ടി ഇതിനെതിരെ യമുനാ ജാനേ അഭിയാൻ എന്ന പരിസ്ഥിതി സംഘടനയാണ് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്.

ഇതേത്തുടർന്ന് പരിസ്ഥിതിപ്രശ്നങ്ങൾ സൃഷ്ടിയ്ക്കുന്ന രീതിയിൽ യമുനാതീരത്ത് പരിപാടി നടത്തിയതിന് ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻ അഞ്ച് കോടി രൂപ പിഴയടയ്ക്കണമെന്ന് ദേശീയ ഹരിതട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. പരിപാടിയ്ക്ക് മുന്നോടിയായി 25 ലക്ഷം രൂപ നേരത്തെ ഫൗണ്ടേഷൻ കെട്ടിവെച്ചു. എന്നാൽ ബാക്കിയുള്ള പിഴയടക്കുന്നതിന് പകരം തത്തുല്യമായ ബാങ്ക് ഗ്യാരണ്ടി നൽകാനനുവദിയ്ക്കണമെന്ന് കാട്ടി ആർട്ട് ഓഫ് ലിവിംഗ് വീണ്ടും ദേശീയ ഹരിതട്രൈബ്യൂണലിനെ സമീപിയ്ക്കുകയായിരുന്നു.

രൂക്ഷവിമർശനത്തോടെ അപ്പീൽ തള്ളിയ ഹരിതട്രൈബ്യൂണൽ ഉടൻ പിഴ കെട്ടിവെയ്ക്കാൻ ഫൗണ്ടേഷനോട് ഉത്തരവിടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ബാക്കിയുള്ള നാല് കോടി 75 ലക്ഷം രൂപ ആർട്ട് ഓഫ് ലിവിംഗ് ശനിയാഴ്ച ദില്ലി ഡെവല്പമെന്റ് അതോറിറ്റിയിൽ ഡിമാന്‍റ് ഡ്രാഫ്റ്റായി അടച്ചത്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു
'10 വർഷം എൻഡിഎക്കൊപ്പം നടന്നിട്ട് എന്ത് കിട്ടി, ഇടത് പക്ഷത്തേക്ക് പോകുന്നത് ആലോചിക്കണം'; ബിഡിജെഎസിനോട് വെള്ളാപ്പള്ളി