റീസര്‍വേ കഴിഞ്ഞപ്പോള്‍ നാട്ടുകാരുടെ 134 ഏക്കര്‍ ഭൂമി സർക്കാരിന്റേതായി

Published : Sep 06, 2016, 02:10 PM ISTUpdated : Oct 04, 2018, 05:48 PM IST
റീസര്‍വേ കഴിഞ്ഞപ്പോള്‍ നാട്ടുകാരുടെ 134 ഏക്കര്‍ ഭൂമി സർക്കാരിന്റേതായി

Synopsis

തിരുവനന്തപുരം: തിരുവനന്തപുരം കിഴുവിലത്ത് റീസര്‍വേ കഴിഞ്ഞപ്പോള്‍ നാട്ടുകാരുടെ 134 ഏക്കര്‍ ഭൂമി സർക്കാരിന്റേതായി. ഇതോടെ വിളയിൽ പുത്തന്‍ വീട്ടിൽ ധരുണയും ഭര്‍ത്താവ് ഉദയനും തുടങ്ങിവച്ച വീടുപണി  നിലച്ചു. പുതിയ വീട്ടിൽ ഒരിക്കലെങ്കിലും അന്തിയുറങ്ങണമെന്ന  ഉദയന്റെ അച്ഛന്റെ ആഗ്രഹം നിറവേറ്റാനാകത്തിതിന്റെ വേദനയിലാണ് ഈ കുടുംബം.

പണി തീരാത്ത സ്വപ്ന വീട്. അതിന്റെ മുന്നിൽ മറവിക്ക് കീഴടങ്ങുമ്പോഴും ജീവിത സായാഹ്നത്തിലെ വലിയ മോഹം ഓര്‍ത്തെടുക്കുന്ന ഭര്‍തൃപിതാവ്.  ധരുണ ഉദയന് റീസര്‍വേ അളുന്ന ബാക്കി കൊടുത്തത് ഈ നിരാശ. 2423 എന്ന സര്‍വേ നമ്പരാകെ സര്‍ക്കാര്‍ ഭൂമിയാക്കിയപ്പോള്‍ അതിൽ ധരുണയുടെയും  30 സെന്റും പെട്ടു. ആറര ലക്ഷം ചെലവിട്ട ഈ പണിതീരാ വീടും. സര്‍ക്കാര്‍ ഭൂമിയിലെ വീടിന് നമ്പര്‍ പഞ്ചായത്ത്  കൊടുക്കില്ലല്ലോ. ഭവന വായ്പയും കിട്ടില്ല.

നിവേദനങ്ങള്‍ പല തവണ  നല്‍കി. പക്ഷേ ഉദ്യോഗസ്ഥര്‍  കനിയുന്നില്ല. ധരുണയുടെ ഭാഷയിൽ ഉദ്യോഗസ്ഥര്‍ക്ക് പരാതിക്കാരെ  കാണുന്നത് ചതുര്‍ഥി കാണും പോലെ.സങ്കടവും രോഷവും ഒന്നിച്ചു വരുമ്പോള്‍ സാംകുട്ടിയാണ് ശരിയെന്ന് ധരുണയ്ക്ക് തോന്നിപ്പോകുന്നു. സ്വന്തം അപേക്ഷയുമായി മാത്രമല്ല, സര്‍വേ കുരുക്കിലായ നാട്ടുകാര്‍ക്കാകെ വേണ്ടി ഓഫിസുകള്‍ കയറി ഇറങ്ങുകയാണ് ധരുണ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ചൈനയുടെ അവകാശവാദം തള്ളി ഇന്ത്യ, 'പാകിസ്ഥാനുമായുള്ള പ്രശ്നങ്ങളിൽ മധ്യസ്ഥതാ വാദം തെറ്റ്'
ശാന്തകുമാരി അമ്മയ്ക്ക് വിട; മുടവൻമുകളിലെ പഴയ വീട്ടിൽ അവർ വീണ്ടും ഒത്തു കൂടി, ലാലുവിന്‍റെ അമ്മയെ അവസാനമായി കാണാൻ