സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ ആക്രമണം: 18 ജവാന്മാര്‍ കൊലപ്പെട്ടു

Published : Feb 14, 2019, 04:39 PM ISTUpdated : Feb 14, 2019, 05:21 PM IST
സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ ആക്രമണം: 18 ജവാന്മാര്‍ കൊലപ്പെട്ടു

Synopsis

പുല്‍വാമ സ്വദേശിയായ ആദില്‍ അഹമ്മദാണ് സ്ഫോടക വസ്തുകള്‍ നിറച്ച കാര്‍ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ ജയ്ഷെ മൊഹമ്മദിന്‍റെ ആത്മഹത്യാസ്ക്വാഡില്‍ ഉള്‍പ്പെട്ടയാളാണ് എന്നാണ് വിവരം. 

ശ്രീനഗര്‍: ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 18 ജവാന്‍മാര്‍ കൊലപ്പെട്ടു. അവന്തിപൊരയ്ക്ക് അടുത്ത്  ഗൊരിപൊരയില്‍ വച്ചാണ് സംഭവം. 

സിആര്‍പിഎഫ് വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ ഇതിലുണ്ടായിരുന്ന ഒരു സൈനികബസിന് നേരെ സ്ഫോടക വസ്തുകള്‍ നിറച്ച കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു എന്നാണ് വിവരം. ഇതേ തുടര്‍ന്നുണ്ടായ സ്ഫോടനത്തിലാണ് ജവാന്‍മാര്‍ക്ക് പരിക്കേറ്റതും മരണസംഖ്യ ഉയര്‍ന്നതും. ആക്രമണത്തില്‍ 44-ഓളം ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പതിനഞ്ചോളം പേരുടെ നില ഗുരുതരമാണ്.

പരിക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സ്ഫോടനത്തില്‍ ബസ് പൂര്‍ണമായും തകര്‍ന്നു. വാഹനവ്യൂഹത്തില്‍ 2500-ഓളം സിആര്‍പിഎഫ് ജവാന്‍മാരുണ്ടായിരുന്നുവെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. പുല്‍വാമ സ്വദേശിയായ ആദില്‍ അഹമ്മദാണ് സ്ഫോടക വസ്തുകള്‍ നിറച്ച കാര്‍ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റിയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ ജയ്ഷെ മൊഹമ്മദിന്‍റെ ആത്മഹത്യാസ്ക്വാഡില്‍ ഉള്‍പ്പെട്ടയാളാണ് എന്നാണ് വിവരം. 

70 സൈനികവാഹനങ്ങള്‍ അടങ്ങിയ വ്യൂഹമം ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് നീങ്ങുന്നതിനിടെയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഒരു സൈനിക ബസിന് നേര്‍ക്ക് സ്ഫോടകവസ്തുകള്‍ അടങ്ങിയ കാര്‍ കൊണ്ടു കയറ്റുകയായിരുന്നു. തീവ്രവാദി സംഘടനയായ ജയ്ഷെ മുഹമ്മദ് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. 2016-ലെ ഉറി ആക്രമണത്തിന് ശേഷം രാജ്യത്തുണ്ടാവുന്ന ഏറ്റവും വലിയ തീവ്രവാദി ആക്രമണമാണ് ഇത്. ഉറി ആക്രമണത്തില്‍ 17 സൈനികരാണ് കൊലപ്പെട്ടിരുന്നത്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റെയിൽവേ അവ​ഗണിച്ചപ്പോൾ മലയാളികളെ ചേർത്തുപിടിച്ച് കെഎസ്ആർടിസിയും കർണാടക ട്രാൻസ്പോർട്ടും, ക്രിസ്മസ് അവധിക്ക് നാട്ടിലെത്താൻ പെടാപാട്
എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ