സൗദിയിലെ സ്ത്രീ ഡ്രൈവര്‍മാര്‍; സുരക്ഷാ വിഭാഗം സജ്ജമെന്ന് സൗദി

Published : Sep 28, 2017, 11:36 PM ISTUpdated : Oct 05, 2018, 01:02 AM IST
സൗദിയിലെ സ്ത്രീ ഡ്രൈവര്‍മാര്‍; സുരക്ഷാ വിഭാഗം സജ്ജമെന്ന് സൗദി

Synopsis

ജിദ്ദ: സൗദിയില്‍ പുരുഷന്മാര്‍ക്കും സ്‌ത്രീകള്‍ക്കും ട്രാഫിക് നിയമം നടപ്പിലാക്കുന്നതിനു സുരക്ഷ വിഭാഗം സുസജ്ജമാണെന്ന് ആഭ്യന്തര മന്ത്രി. വനിതകള്‍ക്കും ഡ്രൈവിംഗ് ലൈസെന്‍സ് നല്‍കാനുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്  സുരക്ഷ വിഭാഗം സജ്ജമാണെന്ന് ആഭ്യന്തര മന്ത്രി അറിയിച്ചത്. വനിതകള്‍ക്കും ഡ്രൈവിംഗ് ലൈസെന്‍സ് നല്‍കുന്നതോടെ പുരുഷന്മാര്‍ക്കും സ്‌ത്രീകള്‍ക്കുമുള്ള ട്രാഫിക് നിയമം നടപ്പിലാക്കുന്നതിനു രാജ്യത്തെ സുരക്ഷ വിഭാഗം സജ്ജമാണെന്ന് സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സഊദ് രാജകുമാരന്‍ അറിയിച്ചു.

വനിതകള്‍ വാഹനമോടിക്കുന്ന സ്ഥിതി വരുന്നതോടെ ഡ്രൈവര്‍മാര്‍ കൂടുതല്‍ സൂഷ്മതയും ജാഗ്രതയും പാലിക്കുമെന്നും ഇത് റോഡപകടങ്ങള്‍ കുറക്കാന്‍ വഴിയൊരുക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വനിതകള്‍ക്കു ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്ന നിയമം പ്രാഭല്ല്യത്തില്‍ വരുന്നതോടെ ഇപ്പോള്‍ പുരുഷന്മാര്‍ ചെയ്യുന്ന പല ജോലികളിലും വനിതകള്‍ പ്രവേശിക്കുമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടി.

വീട്ടു ഡ്രൈവര്‍മാരുടെ ജോലികള്‍, ടാക്‌സി സേവനം. ,റെന്റെ കാര്‍ സ്ഥാപനങ്ങള്‍ , വാഹന വില്‍പന കേന്ദ്രങ്ങള്‍ തുടങ്ങിയ ഒട്ടനവധി ജോലികളില്‍ സ്വദേശി വനിതകള്‍ പ്രവേശിക്കുമെന്നാണ് വിലയിരുത്തുന്നത്. വനിതകള്‍ വാഹനം ഓടിക്കാന്‍ തുടങ്ങുന്നതോടെ വിദേശികളായ ഹൗസ് ഡ്രൈവര്‍മാരുടെ സേവനം ഗണ്യമായി കുറയും.

രാജ്യത്തെ ഏറ്റവും കൂടുതല്‍ ഹൗസ് ഡ്രൈവര്‍മാര്‍ ഫിലിപ്പൈന്‍ സ്വദേശികളാണ്.രണ്ടാം സ്ഥാനത്തു ഇന്ത്യക്കാരാണ്. സൗദിയില്‍ ജോലി ചെയ്യുന്ന 15 ലക്ഷത്തോളം ഹൗസ് ഡ്രൈവര്‍ക്ക് വര്‍ഷത്തില്‍ 24.1 ബില്യണ്‍  റിയാല്‍ ചിലവഴിക്കുന്നതായാണ് പഠന റിപ്പോര്‍ട്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

നൈജീരിയയിൽ സന്ധ്യാ നമസ്കാരത്തിനിടെ മുസ്ലീം പള്ളിയിൽ സ്ഫോടനം; 7 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
സുരേഷ് ഗോപിയെ വേദിയിലിരുത്തി തൃശൂരിൽ കൗൺസിലറുടെ വിമർശനം; കയ്യോടെ മറുപടിയും നൽകി കേന്ദ്രമന്ത്രി, പിന്തുണച്ച് ദേവൻ