ആക്രമണ കേസും ഗൂഢാലോചന കേസും ഒന്നിച്ചാണ് കോടതി പരിഗണിക്കുന്നത്.
ഏപ്രില്‍ 19ലെ സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കേസിലെ സാക്ഷികളെയാണ് ഇപ്പോള്‍ വിസ്തരിക്കുന്നത്. ഇടവേളകളില്ലാതെ കേസിലെ വിചാരണ പൂര്‍ത്തിയാക്കാനുള്ള നിര്‍ദ്ദേശമാണ് സുപ്രീംകോടതി വിചാരണ കോടതിക്ക് നല്‍കിയിരിക്കുന്നത്.