ബണ്ടിചോര്‍ കേസില്‍ വിധി നാളെ

Published : May 21, 2017, 11:39 PM ISTUpdated : Oct 04, 2018, 07:28 PM IST
ബണ്ടിചോര്‍ കേസില്‍ വിധി നാളെ

Synopsis

കുപ്രസിദ്ധ മോഷ്‌ടാവ് ബണ്ടിചോര്‍ കേസില്‍ കോടതി നാളെ വിധി പറയും. തിരുവനന്തപുരം  അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. ബണ്ടി ചോറിനെ സ്ഥിരം കുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യവും കോടതി പരിഗണിക്കും.

മുട്ടടയുള്ള വീട്ടില്‍ നിന്നും കാറും ലാപ്ടോപ്പും മോഷ്‌ടിച്ച കേസിലാണ് ബണ്ടി ചോര്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഭവനഭേദനം, മോഷണം, തെളിവ് നശിപ്പിക്കല്‍ എന്നിവയാണ് ബണ്ടി ചോറിനെതിരായ കുറ്റങ്ങള്‍.  ബണ്ടി ചോറിനെതിരെ രാജ്യത്തെ വിവിധ സ്റ്റേഷനുകളില്‍ 300 ലധികം കേസുകളുണ്ടെന്നും കോടതികള്‍ ശിക്ഷിച്ചതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതിനാല്‍ സ്ഥിരം കുറ്റവാളിയായി പ്രഖ്യാപിച്ച് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ബണ്ടി ചോറിനെതിരായ ശിക്ഷാവിധികളുടെ പകര്‍പ്പും പൊലീസ് ഹാജരാക്കിയിട്ടുണ്ട്. പ്രോസിക്യൂഷന്‍റെ ഈ ആവശ്യമാകും കോടതി പരിഗണിക്കുക. ഇക്കാര്യം കോടതി അംഗീകരിച്ചാല്‍ ശിക്ഷാ വിധി നാളെ തന്നെ ഇന്നുണ്ടായേക്കും. സ്ഥിരം കുറ്റവാളിയായി പ്രഖ്യാപിക്കുന്നതിനെ ബണ്ടിച്ചോറിന്‍റെ അഭിഭാഷകന്‍ എതിര്‍ക്കുകയാണെങ്കില്‍ ഇതിന്‍മേല്‍ വാദം കേട്ട ശേഷമാകും വിധി പറയുക. വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മോഷണം നടത്തി മുങ്ങി നടക്കുന്നതിനിടെയാണ് ബണ്ടി ചോര്‍ കേരളത്തില്‍ എത്തി മോഷണം നടത്തിയത്. ഇവിടെ നിന്ന് മുങ്ങിയ ബണ്ടിച്ചോറിനെ കേരള പൊലീസ് പൂനെയില്‍ നിന്നാണ് പിടികൂടിയത്. നാല് വര്‍ഷമായി പൂജപ്പുര ജയിലിലെ പ്രത്യേക സെല്ലിലാണ് ബണ്ടി ചോറിനെ പാര്‍പ്പിച്ചിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

അധികാരത്തിലേറിയതിന് പിന്നാലെ പുതിയ കശാപ്പ് നിയമവുമായി ബിജെപി സർക്കാർ; പശ്ചിമ ബംഗാളിൽ കശാപ്പിന് സർട്ടിഫിക്കറ്റ് നിർബന്ധം
ക്ലൈമാക്സിൽ തിരുവഞ്ചൂരിന്‍റെ സുപ്രധാന പ്രതികരണം; 'ഹൈക്കമാൻഡിനെ സന്തോഷം അറിയിക്കുന്നു, എല്ലാവരോടും അഭിപ്രായം ചോദിച്ചു'