
തിരുവനന്തപുരം: ബാര്‍ കോഴകേസില്‍ മലക്കംമറിഞ്ഞ് വിജിലന്‍സ്. ബാബുവിനെതിരായ ബാർ കോഴ കേസില്‍ രണ്ടാം പ്രതി കെ ബാബുറാമിനെതിരെ തെളിവില്ലെന്നു വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു.
തനിക്കെതിരായ കേസിന്റെ തുടർനടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബാബുറാം നൽകിയ ഹർജിയിലാണ് വിജിലൻസ് നിലപാടറിയിച്ചത്. കേസ് അന്വേഷണം അവസാന ഘട്ടത്തിൽ അന്തിമറിപ്പോർട്ട് വൈകാതെ മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിക്കും. വിജിലൻസ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
ബാർ കോഴയിലൂടെ ലഭിച്ച പണം കെ ബാബു, ബാബു റാമിന്റെ റിയൽ എസ്റ്റേറ്റ് ഇടപാടിൽ നിക്ഷേപിച്ചു എന്നാണ് വിജിലൻസ് കേസ്. ഈ നിലപാടിലാണ് വിജിലൻസ് മാറ്റം വരുത്തിയിരിക്കുന്നത്. ബാബുറാം കെ ബാബുവിന്റെ ബിനാമിയാണെന്നതിനു തെളിവില്ലെന്നാണ് ഇപ്പോള്‍ വിജിലൻസ് ഭാഷ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam