
സെയ്ന്‍റ് പീറ്റേര്‍സ്ബര്‍ഗ്: ലോകകപ്പ് ഫൈനലിന് ഒരു ചുവട് അകലെ വീണ്ടും വീണുപോയി ബെൽജിയം. ബ്രസീലിനെയും തോൽപ്പിച്ചതോടെ ഈ ലോകകപ്പിൽ ഫേവറിറ്റുകളായി മാറിയ അവരുടെ സുവർണ തലമുറ കപ്പുയര്‍ത്താനുള്ള സുവർണാവസരമാണ് കൈവിട്ടത്. ലുഷ്നിക്കിയിൽ ബെൽജിയത്തിന്‍റെ സുവർണ തലമുറ കപ്പുയർത്തുമ്പോൾ മാത്രം റഷ്യയിലെ ഫുട്ബോൾ വിപ്ലവം പൂർത്തിയാവുമെന്ന് കരുതിയവരുണ്ട്.
തിരിച്ചുവരവിന്‍റെ ഏറ്റവും മികച്ച ലോകകപ്പ് ഉദാഹരണങ്ങളിലൊന്ന് ജപ്പാനെതിരെ കാണിച്ചതന്നു ബെൽജിയം. കുറേ പേരുകളല്ല, പൊരുതുന്ന കൂട്ടമാണ് തങ്ങളെന്ന് തെളിയിച്ചു. സ്വപ്നങ്ങൾക്ക് മുന്നിൽ മതിലായി വന്ന ബ്രസീലിനെ മികവും തന്ത്രങ്ങളും കൊണ്ട് വീഴ്ത്തി എതിരാളികളെ വെല്ലുവിളിച്ചു.
എന്നാൽ അയൽക്കാരായ ഫ്രാൻസിന് മുന്നിൽ യൂറോപ്പിലെ ചുവന്ന ചെകുത്താന്‍മാര്‍ക്ക് കാലുകൊണ്ട് നല്‍കാന്‍ മറുപടിയുണ്ടായില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam