സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം: മുമ്പില്‍ ബി.ജെ.പി ജനപ്രതിനിധികള്‍

Published : Aug 31, 2017, 11:57 AM ISTUpdated : Oct 04, 2018, 07:52 PM IST
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യം: മുമ്പില്‍ ബി.ജെ.പി ജനപ്രതിനിധികള്‍

Synopsis

ന്യൂഡല്‍ഹി: എം.പിമാരും എം.എല്‍.എമാരുമായ 51 ജനപ്രതിനിധികള്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ നടത്തിയ കേസുകളില്‍ പ്രതികളാണെന്ന് പഠനം. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോം എന്ന എന്‍.ജി.ഒ നടത്തിയ പഠനത്തിലാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കേസുകളുള്ള 51 പേരില്‍ 48 പേരും എം.എല്‍.എമാരാണ്. 

ഇത്തരത്തില്‍ കേസുകളുള്ള പാര്‍ട്ടി ജനപ്രതിനിധികളില്‍ കൂടുതല്‍ ബി.ജെ.പി ജനപ്രതിനിധികളാണ് എന്നും എ.ആര്‍.ഡി പുറത്തു വിട്ട കണക്കുകള്‍ പറയുന്നു. എം.എല്‍.എ, എം.പിമാരുമായി ബി.ജെ.പിയുടെ 14 ജനപ്രതിനിധികള്‍ക്കെതിരെ ഇത്തരത്തില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് പഠനം വ്യക്തമക്കുന്നത്.

ശിവസേന-ഏഴ്, തൃണമൂല്‍ കോണ്‍ഗ്രസ്-ആറ് എന്നിങ്ങനെയാണ് രണ്ടും മൂന്നും സ്ഥാനത്തുള്ള പാര്‍ട്ടികളുടെ കണക്കുകള്‍. സ്ത്രീപീഡനം, കിഡ്‌നാപ്പിങ്, വിവാഹത്തിന് നിര്‍ബന്ധിക്കല്‍, ശാരീരിക അതിക്രമങ്ങള്‍, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭത്തിനായി വാങ്ങല്‍ അടക്കം ആകെയുള്ള 51 കേസുകളില്‍ ഉള്‍പ്പെടുന്നുണ്ട്. 

ഇന്ന അധികാരത്തിലുള്ള എം.എല്‍.എമാരുടെയും എം.പിമാരുടെയും 4896 തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളില്‍ 4852 എണ്ണം പരിശോധിച്ചാണ് എ.ഡി.ആര്‍ പഠനം നടത്തിയത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി ആകെയുള്ള 776 എം.പിമാരില്‍ 774 സത്യവാങ്മൂലവും ആകെയുള്ള 4120 എം.എല്‍.എമാരില്‍ 4078 എം.എല്‍.എമാരുടെ സത്യവാങ്മൂലവും പഠനവിധേയമാക്കി. പരിശോധനയില്‍ എം,പിമാരും എം.എല്‍.എമാരുമടക്കം 1581 ജനപ്രതിനിധികള്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്നും പഠനം വ്യക്തമാക്കുന്നു(ഏകദേശം 30 ശതമാനത്തോളം ജനപ്രതിനിധികള്‍).

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

'സിനിമയിൽ അഭിനയിക്കാനൊരുങ്ങുകയാണോ? തെരഞ്ഞെടുപ്പ് വിജയത്തിന് പിആർ സഹായം തേടിയോ?'; സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണങ്ങൾക്ക് മറുപടിയുമായി വൈഷ്ണ സുരേഷ്
'സുപ്രീംകോടതിയെ സമീപിക്കും, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ'; ഉന്നാവ് പീഡനക്കേസ് പ്രതിയുടെ കഠിനതടവ് മരവിച്ച സംഭവത്തിൽ പ്രതികരിച്ച് അതീജീവിതയുടെ അമ്മ