തലയ്ക്കു വെളിവില്ലാത്ത എംഎം മണിയെ ഭ്രാന്താശുപത്രിയിൽ ആക്കണമെന്ന് പികെ കൃഷ്ണദാസ്

Published : Jan 21, 2019, 04:08 PM ISTUpdated : Jan 21, 2019, 04:31 PM IST
തലയ്ക്കു വെളിവില്ലാത്ത എംഎം മണിയെ ഭ്രാന്താശുപത്രിയിൽ ആക്കണമെന്ന് പികെ കൃഷ്ണദാസ്

Synopsis

കുതിരവട്ടത്തോ ഊളമ്പാറയിലോ കൊണ്ടുപോകേണ്ട ആളെ മന്ത്രിയാക്കിയാൽ സംഭവിക്കുന്നതാണ് കേരളത്തിൽ സംഭവിച്ചത്. തലയ്ക്ക് വെളിവില്ലാത്തയാളാണ് കേരളത്തിന്‍റെ വൈദ്യുതിമന്ത്രി. അയാളുടെ പേരൊന്നും താൻ പറയുന്നില്ല, അമ്പലത്തിലും പള്ളിയിലുമൊക്കെ അതുണ്ട്.

തിരുവനന്തപുരം: തലയ്ക്കു വെളിവില്ലാത്ത കേരളത്തിന്‍റെ വൈദ്യുതി മന്ത്രിയെ ഭ്രാന്താശുപത്രിയിൽ ആക്കണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്. തിരുവനന്തപുരത്ത് നടന്ന എസ്ജെഡി - ആർഎൽഎസ്പി ലയന സമ്മേളനത്തിലായിരുന്നു കൃഷ്ണദാസിന്‍റെ പരാമർശം.

തലയ്ക്ക് വെളിവില്ലാത്തയാളാണ് കേരളത്തിന്‍റെ വൈദ്യുതിമന്ത്രി. അയാളുടെ പേരൊന്നും താൻ പറയുന്നില്ല, അമ്പലത്തിലും പള്ളിയിലുമൊക്കെ അതുണ്ട്. കുതിരവട്ടത്തോ ഊളമ്പാറയിലോ കൊണ്ടുപോകേണ്ട ആളെ മന്ത്രിയാക്കിയാൽ സംഭവിക്കുന്നതാണ് കേരളത്തിൽ സംഭവിച്ചത്. സർക്കാരിന്‍റെ അജ്ഞതയും അഹങ്കാരവും കൊണ്ടാണ് കേരളത്തിൽ പ്രളയം ഉണ്ടായത്. 31 അണക്കെട്ടും ഒരേ സമയം തുറന്നുവിടാൻ വൈദ്യുതി മന്ത്രി പറഞ്ഞതുകൊണ്ടാണ് പ്രളയം ഉണ്ടായത്. അയാൾക്ക് അണക്കെട്ടെന്താണ് വെള്ളമെന്താണ് പ്രളയമെന്താണ് എന്നറിയില്ല, പി കെ കൃഷ്ണദാസ് പറഞ്ഞു. 

അജ്ഞതയും അറിവില്ലായ്മയും കൊണ്ടാണ് ഇത്രയും മനുഷ്യജീവനുകൾ പൊലിഞ്ഞതെന്ന് പി കെ കൃഷ്ണദാസ് ആരോപിച്ചു. നിരവധി കുടുംബങ്ങളെ സർക്കാർ അനാഥമാക്കി. ജനങ്ങളുടെ ഉപജീവന മാർഗ്ഗങ്ങളും കന്നുകാലികളും നഷ്ടമാക്കിയത് സർക്കാരാണ്. പ്രളയബാധിതർക്ക് കൊടുക്കാനിരുന്ന പതിനായിരം രൂപയുടെ കിറ്റ് വരെ മുക്കിയെന്നും പി കെ കൃഷ്ണദാസ് ആരോപിച്ചു.

വീഡിയോ കാണാം

"

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
പെരിന്തൽമണ്ണയിൽ മുസ്ലീം ലീഗ് ഓഫീസിന് നേരെ കല്ലേറ്; അക്രമത്തിന് പിന്നിൽ സിപിഎം എന്ന് ലീഗ് പ്രവർത്തകർ, ആദ്യം കല്ലെറിഞ്ഞത് തങ്ങളല്ലെന്ന് സിപിഎം