
കോഴിക്കോട്: വൃദ്ധമാതാപിതാക്കളെ ശബരിമലയിൽ പോവാൻ ബിജെപി നേതാക്കൾ നിർബന്ധിക്കുന്നുവെന്ന് തുലാമാസ പൂജ കഴിഞ്ഞ് നട അടയ്ക്കാനിരിക്കെ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ അധ്യാപിക ബിന്ദു തങ്കം കല്യാണി. താന്‍ ശബരിമലയില്‍ പോയതിന് പരിഹാരം ചെയ്യാന്‍ ശബരിമലയില്‍ പോകണമെന്നാണ് ബിജെപി നേതാക്കള്‍ മാതാപിതാക്കളോട് ആവശ്യപ്പെടുന്നതെന്ന് ബിന്ദു ആരോപിച്ചു.
കോടതിവിധിയിൽ മാറ്റം ഉണ്ടായില്ലെങ്കിൽ വീണ്ടും ശബരിമലയിൽ പോവുമെന്ന് ബിന്ദു ആവര്‍ത്തിച്ചു. മാധ്യമങ്ങൾ വഴിയുള്ള വ്യക്തിഹത്യക്കെതിരെ കോടതിയെ സമീപിക്കുമെന്നും അവര്‍ വിശദമാക്കി. പേരു പോലും തെറ്റായി പ്രചരിപ്പിക്കുന്നുവെന്നും മാവോയിസ്റ്റ് ആണെന്ന് പ്രചരിച്ച് തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും വിശദമാക്കി. സുരക്ഷാ നൽകുമെന്ന് ഐജി ശ്രീജിത്ത് ഉറപ്പ് നൽകിയിരുന്നു പിന്നീട് നടന്നതിനെക്കുറിച്ച് അറിയില്ലെന്നും സംഭവങ്ങളില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകുമെന്ന് ബിന്ദു വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam