
തിരുവനന്തപുരം: മെഡിക്കൽ കോളേജ് കോഴയുമായി ബന്ധപ്പെട്ടു ബിജെപി മുൻ സഹകരണ സെൽകണ്‍വീനർ ആർ.എസ്. വിനോദിന്‍റെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. തനിക്ക് യാതൊരു കൺസൾട്ടൻസിയും ഇല്ലെന്നും കണ്‍സൾട്ടൻസി ഇടപാടുകൾ നടത്തിയത് സതീഷ് നായരെന്നും വിനോദ് പിന്നീട് പറഞ്ഞു.
മെഡിക്കൽ കോളജ് അനുവദിക്കാൻ വിനോദിന് 5.60 കോടി രൂപ നൽകിയെന്നാണു ബിജെപി നിയോഗിച്ച അന്വേഷണ സമിതിയുടെ കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. വർക്കല എസ്.ആർ. കോളജ് ഉടമ ആർ. ഷാജിയിൽനിന്ന് 5.60 കോടി രൂപയാണ് വാങ്ങിയതെന്നാണ് സമിതി കണ്ടെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam