
ദില്ലി:ലോക്‌സഭാ തിരഞ്ഞെടുപ്പിലേയ്ക്കുള്ള കാര്‍ഡ് പുറത്തെടുത്ത് ബി.ജെ.പി. മുത്തലാഖ് വിഷയം പ്രതിപക്ഷത്തിനെതിരെ ആയുധമാക്കുകയാണ് നരേന്ദ്ര മോദി.
ഏറ്റവും അധികം ലോക്‌സഭാ സീറ്റുകളുളള ഉത്തര്‍പ്രദേശില്‍ ഊന്നിയുള്ള തിരഞ്ഞെടുപ്പ് തന്ത്രമാണ് പയറ്റുന്നതെന്ന് സൂചനകള്‍ നല്‍കി കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യുപിയിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ രണ്ട് തവണയാണ് മോദി യു.പിയിലെത്തിയത്.
മോദി സര്‍ക്കാര്‍ ഏറെ പ്രചാരം നല്‍കി നടപ്പാക്കുന്ന പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ്‌ഹൈവേയുടെ തറക്കല്ലിട്ട ചടങ്ങ് പോലും രാഷ്ട്രീയ പ്രചാരണ വേദിയാക്കി കോണ്‍ഗ്രസ്,എസ്.പി,ബി.എസ്.പി പാര്‍ട്ടികള്‍ക്കെതിരെ മോദി രൂക്ഷ വിമര്‍ശനം അഴിച്ചു വിട്ടിരുന്നു.
മുത്തലാഖ് ബില്‍ പാസാക്കുന്നത് പാര്‍ലമെന്റില്‍ തടസപ്പെടുത്തിയതോടെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഉള്ളിലിരിപ്പ് വെളിവായെന്നാണ് മോദിയുടെ വിമര്‍ശനം. കോണ്‍ഗ്രസ് മുസ്ലീം പാര്‍ട്ടിയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞെന്ന് ആരോപിക്കുന്ന ബിജെപി.എന്നാല്‍ മുസ്ലീം വനിതകള്‍ക്കും കൂടിയുള്ള പാര്‍ട്ടിയാണോ കോണ്‍ഗ്രസ് എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam