പേരാമ്പ്ര ബസ് സ്റ്റാന്റിലെ ഹോട്ടലിന് സമീപം സ്ഫോടനം

Published : Dec 13, 2018, 12:58 PM ISTUpdated : Dec 13, 2018, 01:08 PM IST
പേരാമ്പ്ര ബസ് സ്റ്റാന്റിലെ ഹോട്ടലിന് സമീപം സ്ഫോടനം

Synopsis

കോഴിക്കോട് പേരാമ്പ്ര ബസ് സ്റ്റാന്റിലെ ഹോട്ടലിന് സമീപം സ്ഫോടനം. മാലിന്യങ്ങൾക്കിടയിൽ കിടന്ന സ്റ്റീൽ ബോംബ് പൊട്ടുകയായിരുന്നു. 

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്ര ബസ് സ്റ്റാന്റിലെ ഹോട്ടലിന് സമീപം സ്ഫോടനം. മാലിന്യങ്ങൾക്കിടയിൽ കിടന്ന സ്റ്റീൽ ബോംബ് പൊട്ടുകയായിരുന്നു. ആളപായമോ നാശനഷ്ടങ്ങളോ ഇല്ല. സ്ഫോടനത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. സിപിഎം ഏരിയാ കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന കമ്മിറ്റി അംഗവുമായ ടി.കെ ലോഹിതാക്ഷന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് ഹോട്ടൽ.

കഴിഞ്ഞ പത്താം തിയതി പേരാമ്പ്രയില്‍ ബിജെപി - സിപിഎം സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് രണ്ട് പേര്‍ക്ക് വെട്ടേറ്റു. കല്ലോട് കീഴലത്ത് പ്രസൂണ്‍ (32), പിതാവ് കുഞ്ഞിരാമന്‍ (62) എന്നിവര്‍ക്കാണ് വെട്ടേറ്റത്. കഴിഞ്ഞ പത്താം തിയതി രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. ഇരുവരും കല്ലോട്ടുള്ള കട പൂട്ടി വീട്ടിലേക്ക് പോകും വഴിയാണ് ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നുനെന്ന് പൊലീസ് പറഞ്ഞു. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

കല്ലോട് കഴിഞ്ഞമാസം 18-ാം തിയതിയും ഇവിടെ ബിജെപി - സിപിഎം സംഘര്‍ഷമുണ്ടായിരുന്നു. ഈ സമയത്ത് രണ്ട് വിഭാഗം പാര്‍ട്ടി അനുഭാവികളുടെ വീടുകളും അക്രമിക്കപ്പെട്ടിരുന്നു. സംഘര്‍ഷത്തിനിടെ ഡിവൈഎഫ്ഐ നേതാവിന് വെട്ടേല്‍ക്കുകയും പ്രസൂണിന്‍റെ വീട് അക്രമിക്കപ്പെട്ടുകയും ചെയ്തിരുന്നു. തുടര്‍ച്ചയായുണ്ടാകുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സമാധാനയോഗങ്ങള്‍ നടന്നു വരുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങള്‍. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്
'7 വയസ് പ്രായമുള്ള മകളെ സന്യാസിനിയാക്കാൻ നിർബന്ധിക്കുന്നു', കസ്റ്റഡി ആവശ്യവുമായി കുടുംബ കോടതിയിൽ അച്ഛൻ