ആഢംബരമൊക്കെ പഴങ്കഥ; ഗുര്‍മീത് സിങ്ങിന് ജയിലില്‍ ദിവസ വരുമാനം 20 രൂപ

Published : Sep 19, 2017, 08:02 PM ISTUpdated : Oct 05, 2018, 04:03 AM IST
ആഢംബരമൊക്കെ പഴങ്കഥ; ഗുര്‍മീത് സിങ്ങിന് ജയിലില്‍ ദിവസ വരുമാനം 20 രൂപ

Synopsis

പഞ്ച്കുള: സര്‍വ സൗഭാഗ്യങ്ങളും കൂട്ടിനുണ്ടായിരുന്ന, ആഡംബര ജീവിതം നയിച്ച ആള്‍ദൈവമല്ല ഇന്ന് ഗുര്‍മീത് റാം റഹീം സിങ്. ജയിലില്‍ പച്ചക്കറികള്‍ക്ക് വെള്ളമൊഴിച്ച് 20 രൂപ കൂലി വാങ്ങിക്കുന്ന ഒരു സാധാരണ തടവു പുള്ളിയാണ്. 

അനുയായികളെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദേര സച്ച സൗദ തലവന്റെ പുതിയ ജോലി പച്ചക്കറി കൃഷി പരിചരിക്കലാണ്. ജയില്‍ ഡി.ജി.പി കെ.പി. സിങ് ഹിന്ദുസ്ഥാന്‍ ടൈംസില്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം.

ഗുര്‍മീത് എന്നും രാവിലെ മുതല്‍ പച്ചക്കറി കൃഷിക്ക് വെള്ളമൊഴിക്കുകയും പരിചരിക്കുകയും ചെയ്യും. പ്രത്യേക പരിശീലനം ലഭിക്കാത്ത തൊഴിലാളികളുടെ ഗണത്തിലാണ് ഗുര്‍മീതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 20 രൂപയാണ് പ്രത്യേക കഴിവുകളില്ലാത്ത ജോലിക്കാര്‍ക്ക് ലഭിക്കുന്ന ദിവസവേതനം-ജയില്‍ ഡി.ജി.പി പറഞ്ഞു.

പ്രത്യേക പരിശീലനം ആവശ്യമായ ജോലികള്‍ ചെയ്യാന്‍ തനിക്ക് അറിയാമെന്ന് അറിയിച്ചെങ്കിലും ജയിലില്‍ ഗുര്‍മീതിന് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഈ ജോലി മാത്രമാണ് ചെയ്യാന്‍ അനുവദിക്കുന്നത്. ജോലിയുടെ കാര്യത്തില്‍ മാത്രമല്ല ഗുര്‍മീതിന് നിയന്ത്രണമുള്ളത്. ടി.വി. കാണാനോ പത്രം വായിക്കാനോ ഗുര്‍മീതിന് ജയിലില്‍ അനുമതിയില്ല. ജയിലില്‍ നിന്ന് പുറത്തേക്ക് ഫോണ്‍ കോള്‍ ചെയ്യാനും ഗുര്‍മീതിന് സാധിക്കില്ല. 

ഒരു ദിവസം 3175 കലോറിയിലധികം ഭക്ഷണവും ഗുര്‍മീതിന് നല്‍കില്ല. ഇതില്‍ 250 ഗ്രാം പാല് രണ്ട് ബ്രഡ്  എന്നിവയാണ് പ്രഭാത ഭക്ഷണം. ഉച്ചഭക്ഷണത്തിന് മുമ്പ് 7 ചപ്പാത്തിയും ഇലക്കറിയും നല്‍കും. രാത്രി ഭക്ഷണത്തിന് മുമ്പ് വൈകുന്നേരം ഒരു ചായയും ഗുര്‍മീതിന് ലഭിക്കും. എല്ലാ ജയില്‍ പുള്ളികള്‍ക്കും നേരത്തെ നിശ്ചയിച്ചത് പ്രകാരമുള്ള ഭക്ഷണം മാത്രമാണ് നല്‍കുന്നതെന്നും ഡി.ജി.പി പറഞ്ഞു. 

ആയിരം കോടയിലധികം ആസ്തിയുള്ള ഗുര്‍മീതിന് 5000 രൂപയില്‍ കൂടുതല്‍ കൈവശം വയ്ക്കാനും സാധിക്കില്ല. ജയിലില്‍ ഉപയോഗിക്കാവുന്ന ഇ-പണമാണ് കൈവശം വയ്ക്കാനാവുക. ഇതുപയോഗിച്ച് കാന്റീനില്‍ നിന്ന് പഴങ്ങളും ആവശ്യമായവയ ഭക്ഷണ പദാര്‍ത്ഥങ്ങളും വാങ്ങാന്‍ അനുമതിയുണ്ട്. ഭഗവത് ഗീത മാത്രമാണ് വായിക്കാനായി ആവശ്യപ്പെട്ടതെന്നും ഡി.ജി.പി പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ബംഗ്ലാദേശിൽ ഹിന്ദു യുവാവിന് നേരെ വീണ്ടും ആൾക്കൂട്ട ആക്രമണം, മർദ്ദിച്ച ശേഷം തീകൊളുത്തി; കുളത്തിലേക്ക് ചാടിയതിനാൽ രക്ഷപ്പെട്ടു
ബസ് പിന്നോട്ടെടുക്കുമ്പോള്‍ പിറകില്‍ നിന്നയാളോട് മാറാന്‍ പറഞ്ഞ കണ്ടക്ടര്‍ക്ക് മര്‍ദ്ദനം, തലയ്ക്ക് പരിക്ക്