ഹൃദയത്തിലൂടെ കമ്പി കയറി; എന്നിട്ടും ആ പതിനൊന്നുകാരന്‍ രക്ഷപ്പെട്ടു

Published : Jan 25, 2018, 06:25 PM ISTUpdated : Oct 04, 2018, 04:49 PM IST
ഹൃദയത്തിലൂടെ കമ്പി കയറി; എന്നിട്ടും ആ പതിനൊന്നുകാരന്‍ രക്ഷപ്പെട്ടു

Synopsis

റിയോഡി ജനീറോ: ഇറച്ചി ഗ്രില്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന കമ്പി 11 കാരന്‍റെ ഹൃദയം തുളച്ച് പുറത്തുവന്നു. കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു. ബ്രസീലിലെ ടോറിറ്റാമയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. മാരിവാല്‍ഡോ ജോസ് ഡ സില്‍വ എന്ന 11 കാരനാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. 

ജനുവരി 18 നായിരുന്നു സംഭവം. വീടിന് പുറത്ത് ഒരു ഏണിയില്‍ കയറി കളിക്കുകയായിരുന്നു കുട്ടി. എന്നാല്‍ കാല്‍വഴുതി സമീപത്തുണ്ടായിരുന്ന വീപ്പയിലേക്കാണ് പതിച്ചത്. ഇതില്‍ നിറെയ ഇറച്ചി പൊരിയ്ക്കുന്ന കമ്പികളായിരുന്നു.മൂര്‍ച്ചയേറിയ ഒരെണ്ണം കുട്ടിയുടെ പുറത്ത് കുത്തിക്കയറി ഹൃദയത്തിലൂടെ കടന്ന് നെഞ്ച് മുഴുവനായും തുളച്ച് പുറത്തെത്തുകയായിരുന്നു.

ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ എത്തിക്കുമ്പോള്‍ നെഞ്ച് തുളച്ച് പുറത്തുവന്ന കമ്പി അനങ്ങുന്നുണ്ടായിരുന്നു.മിടിപ്പിനൊപ്പം കമ്പി ഇളകുകയാണെന്ന് തിരിച്ചറിഞ്ഞതോടെ ഹൃദയം തുളച്ചാണ് അത് പുറത്തെത്തിയതെന്ന് ഡോക്ടര്‍മാര്‍ക്ക് വ്യക്തമായി.തുടര്‍ന്ന് ഒന്നര മണിക്കൂര്‍ നീണ്ട വിദഗ്ധ ശസ്ത്രക്രിയയിലൂടെ കമ്പി പുറത്തെടുക്കുകയായിരുന്നു. തുടര്‍ന്ന് കമ്പി തുളച്ചുകയറിയുണ്ടായ മുറിവുകള്‍ കൃത്യമായി ചേര്‍ത്തു.

ഡോ. ആന്‍ഡ്രിയ റോളിമിന്‍റെ നേതൃത്വത്തിലായിരുന്നു അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയ. കമ്പി വലിച്ചൂരാന്‍ ആരും ശ്രമിക്കാതിരുന്നതാണ് കുട്ടിയുടെ ജീവന്‍ തിരിച്ചുകിട്ടാന്‍ അനുഗ്രഹമായതെന്ന് ഡോക്ടര്‍ പറഞ്ഞു.കമ്പി വലിച്ചൂരിയിരുന്നെങ്കില്‍ അനിയന്ത്രിതമായ രക്തശ്രാവമുണ്ടാവുകയും കുട്ടി മരണപ്പെടുകയും ചെയ്യുന്ന സ്ഥിതിയാണുണ്ടാവുക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലോഡ് ഷെഡിങ്ങിനെ ജനങ്ങളുടെ പ്രതിഷേധം കനക്കുന്നു; ജീവന് സുരക്ഷ ആവശ്യപ്പെട്ട് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പരാതി
എണ്ണപ്പനമരം മേലേക്ക് വീണു, ചിതറ ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന്‍റെ എസ്റ്റേറ്റിലെ കരാർ തൊഴിലാളിക്ക് ദാരുണാന്ത്യം